എ കെ ജി സെന്‍റർ ( AKG center attack ) ആക്രമണക്കേസിൽ നിർണായക തെളിവ് പുറത്ത്.അക്രമി എത്തിയത് ചാരക്കളർ മെറ്റാലിക്ക് സ്കൂട്ടറിൽ. ചുവന്ന കളർ ഡിയോ സ്കൂട്ടർ എന്നായിരുന്നു പൊലീസിൻ്റെ ആദ്യ നിഗമനം. CCTV ദൃശ്യങ്ങൾ വലുതാക്കി കാണിക്കുന്ന സാങ്കേതിക വിദ്യ കയ്യിൽ ഉള്ള ബ്രിട്ടീഷ് പൊലീസിൻ്റെ അടക്കം സഹായം പൊലീസ് തേടി.
എ കെ ജി സെന്റർ ബോംബേറ് : കേസ് ക്രൈംബ്രാഞ്ചിന്
എ കെ ജി സെന്ററിന് ബോംബെറിഞ്ഞ കേസ് ക്രൈംബ്രാഞ്ചിന് വിട്ടു.ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ മേൽനോട്ടത്തിലാകും അന്വേഷണം. നിലവിൽ പ്രത്യേക സംഘത്തിനായിരുന്നു അന്വേഷണച്ചുമതല. ജൂൺ 30നു രാത്രിയാണ് എ കെ ജി സെന്ററിനുനേരെ ആക്രമണമുണ്ടായത്.
സ്കൂട്ടറിൽ എത്തിയയാൾ ബോംബെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു.സിസിടിവി അടക്കമുള്ളവ പരിശോധിച്ച് പ്രതിക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട് പൊലീസ് മേധാവി ഉത്തരവിറക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here