തിരുവല്ല (Thiruvalla) കുറ്റപ്പുഴയിൽ അങ്കണവാടി അധ്യാപികയെ വീടിന്റെ അടുക്കളയിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ മാടമുക്ക് അങ്കണവാടിയിലെ അധ്യാപികയായ കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽ മഹിളാമണിയെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ഏഴു മണിയോടെയാണ് അടുക്കളയിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ കാപ്പി ഉണ്ടാക്കാൻ പോയ മഹിളാമണിയെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായ ഭർത്താവ് ശശിയാണ് അടുക്കളയിൽ കഴുത്തറുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഉടൻ സമീപത്തെ ബന്ധുക്കളെയും കൂട്ടി മഹിളാ മണിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൂന്നാഴ്ച മുമ്പ് മഹിളാമണിക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇതേ തുടർന്ന് ഇവർക്ക് ചില മാനസിക പ്രശ്നങ്ങൾ അനുഭവപെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് തിരുവല്ല പൊലീസ് പറഞ്ഞു. ഉച്ചയോടെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുമെന്ന് സിഐ പി എസ് വിനോദ് പറഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here