ഇഡി(ed)ക്കെതിരെ സത്യാഗ്രഹ സമരം നടത്തുമെന്ന് കെപിസിസി(kpcc) പ്രസിഡന്റ് കെ സുധാകരന്‍(k sudhakaran). ഇ ഡി കോണ്‍ഗ്രസ്(congress) നേതാക്കളെ വേട്ടയാടുകയാണെന്നും സുധാകരന്‍ പറഞ്ഞു. സംസ്ഥാനത്ത് യുഡിഎഫ് മുന്നണി വിപുലീകരിക്കുമെന്നും കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരില്‍ കെ സുധാകരന്‍ വ്യക്തമാക്കി.
അതേസമയം, കോൺഗ്രസിൽ ഗ്രൂപ്പ് വീതം വെപ്പ് മാറി വ്യക്തികളുടെ വീതം വെപ്പാണ് നടക്കുന്നതെന്ന് മുൻ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരൻ. വീതം വെപ്പ് ഉണ്ടായാൽ പ്രവർത്തകർ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിർണയിച്ചതിൽ ഈ പിഴവുണ്ടായി. ചിന്തൻ ശിബിരത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ശക്തിപ്പെടുത്തിയതിനുശേഷം മുന്നണി വിപുലീകരിക്കണം. വ്യക്തി താൽപ്പര്യം വെച്ച് മുന്നണിയിലേക്ക് വരുന്നവരെ തടയരുത്. ആരെയും മാറ്റി നിർത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരൻ രണ്ടാംദിനമായ ഞായറാഴ്‌ചയാണ് ചിന്തൻ ശിബിരത്തിൽ എത്തിയത്.
ഉദ്‌ഘാടന ദിവസം പങ്കെടുത്തിരുന്നില്ല. മകന്റെ വിവാഹമാണ് കാരണമായി പറഞ്ഞിരുന്നത്. നഗരത്തിന് തൊട്ടുത്ത വെസ്‌റ്റ്‌ഹിൽ രജിസ്‌റ്റർ ഓഫീസിലായിരുന്നു സെപ്‌ഷൽ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം. എന്നിട്ടും മുരളീധരൻ എത്താത്തിന് പിന്നിൽ അതൃപ്‌തി തന്നെയാണെന്ന് അടുത്തവൃത്തങ്ങൾ പറയുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here