കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിൽ പ്രകോപിതനായി യുവാവിനെ കുത്തിക്കൊന്നു. വിശാഖപ്പട്ടണത്താണ് ഞെട്ടിക്കുന്ന സംഭവം. ഡി.അപ്പാല റെഡ്ഡിയാണ് (32) കൊല്ലപ്പെട്ടത്. നിരവധി കേസുകളിൽ പ്രതിയായ എൻ.ഗൗരിശങ്കർ ആണ് അപ്പാലയെ കൊലപ്പെടുത്തിയത്(murder).
പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അപ്പാലയുടെ ബന്ധുക്കൾ എംവിപി കോളനി പൊലീസ് സ്റ്റേഷനു(police station) മുന്നിൽ പ്രതിഷേധിച്ചു.
വെള്ളിയാഴ്ചയായിരുന്നു സംഭവം. മദ്യം വാങ്ങിക്കാൻ അപ്പാല റെഡ്ഡിയിൽനിന്നും 500 രൂപ വാങ്ങിയ ശങ്കർ തിരിച്ചുനൽകിയില്ല. തുടർന്ന് അപ്പാല, ശങ്കറിന്റെ സഹോദരൻ സായിയെ സമീപിച്ചു. പണം ചോദിച്ചതിന്റെ പേരിൽ ഇരുവരും വാക്കുതർക്കമായി. പിന്നീട് സായി, ശങ്കറിനോട് കാര്യങ്ങൾ പറഞ്ഞു.
മദ്യപിച്ചിരുന്ന ശങ്കർ പ്രകോപിതനായി സഹോദരനൊപ്പം അപ്പാലയെ തേടിയെത്തുകയും കത്തി ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അപ്പാലയെ വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here