മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്(Ram Nath Kovind)ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ‘മുൻ രാഷ്‌ട്രപതി ശ്രീ. രാംനാഥ് കോവിന്ദിന് ആശംസകൾ നേരുന്നു. ഭാവിയിലും അദ്ദേഹം രാജ്യത്തെ സേവിക്കുന്നത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Best wishes to our former President Shri. #RamNathKovind ji. I hope he continues to serve the nation in the future too.
— Pinarayi Vijayan (@pinarayivijayan) July 25, 2022
Ram Nath Kovind: അഞ്ചുവര്‍ഷം തന്നില്‍ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു: രാജ്യത്തോട് നന്ദി പറഞ്ഞ് രാംനാഥ് കോവിന്ദ്
പൗരന്‍മാരാണ് യഥാര്‍ത്ഥ രാഷ്ട്ര നിര്‍മ്മാതാക്കളെന്ന് മുന്‍
രാഷ്ട്രപതി രാംനാഥ് കോവിന്ദ്(Ram Nath Kovind). ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാകാന്‍ വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംനാഥ് കോവിന്ദ് പറഞ്ഞു. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമെന്ന് വിടവാങ്ങല്‍ പ്രസംഗത്തില്‍ രാംനാഥ് കോവിന്ദ് പറഞ്ഞു.
അഞ്ചു കൊല്ലം മുമ്പ് രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ആകെ സഹകരണം കിട്ടി. പ്രവാസി ഇന്ത്യാക്കാരുടെ സ്‌നേഹം എല്ലായിടത്തും കിട്ടി. നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാണ്.
എല്ലാവര്‍ക്കും അവസരങ്ങള്‍ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിന്റെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു. ബാല്യകാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓര്‍ത്തെടുത്തു.
സ്വാതന്ത്യം സാഹോദര്യം സമത്വം എന്നിവ കൈവിടാതിരിക്കണം. എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ അസരങ്ങളും വികസനവും എത്താനാണ് രാജ്യം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നല്‍കുന്ന നയം തുടരണം.
ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചത് ഗാന്ധിയന്‍ തത്വങ്ങള്‍ ഓര്‍ക്കാന്‍ ഏവരും സമയം കണ്ടെത്തണം. ജനാധിപത്യ പാരമ്പര്യത്തില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്നും യുവാക്കള്‍ രാജ്യത്തിന്റെ സ്വത്വത്തോട് ചേര്‍ന്ന് നില്‍ക്കണം എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here