Mumbai Terror Attack; മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന് 15വര്‍ഷം തടവ് വിധിച്ച് കോടതി

2008ലെ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന് 15വര്‍ഷം തടവ് വിധിച്ച് കോടതി. പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി.

ലശ്കര്‍ ഭീകരനായ സാജിദ് മജീദ് മിറിനാണ് കോടതി 15 വര്‍ഷത്തെ തടവ് വിധിച്ചത്. നാലു ലക്ഷം രൂപയും കോടതി ഇയാള്‍ക്ക് ചുമത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ കേസിലാണ് സാജിദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് കോടതി കേസില്‍ വിധി പറഞ്ഞത്.

കഴിഞ്ഞ ഏപ്രിലിലാണ് ഇയാള്‍ പാക് ഭീകര വിരുദ്ധ സേനയുടെ പിടിയിലായത്. അന്നുമുതല്‍
സാജിദ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലശ്കറെ ത്വയ്ബ ഓപറേഷന്‍സ് കമാന്‍ഡറുമായ സാക്കി ഉര്‍ റഹ്മാന്‍ ലഖ്‌വിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2008 നവംബര്‍ 26നായിരുന്നു മുംബൈയില്‍ ഭീകരാക്രമണം നടന്നത്. മൂന്നുനാള്‍ നീണ്ട ഭീകരരുടെ തേര്‍വാഴ്ച 166 പേരുടെ ജീവനെടുത്തു. മുന്നൂറിലധികം പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.

അക്രമണത്തില്‍ നിരവധി ജനങ്ങള്‍ക്കും എന്‍ എസ് ജി കമാന്‍ഡോകള്‍ക്കും പോലീസുകാര്‍ക്കും ജീവഹാനി സംഭവിച്ചു. മുംബൈയുടെ പ്രധാന ഇടങ്ങളായ ലോപോള്‍ഡ് കഫേ, കാമാ ഹോസ്പിറ്റല്‍, ഒബ്റോയ് ട്രിഡന്റ്, ഛത്രപതിശിവാജി ടെര്‍മിനല്‍സ്, താജ് ഹോട്ടല്‍, നരിമാന്‍ ഹൗസ് എന്നീ സ്ഥലങ്ങളിലാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News