K S Chithra: ചിരിയുടെ പേരില്‍ ഒരുപാട് വഴക്ക് കിട്ടിയിട്ടുണ്ട് :കെ എസ് ചിത്ര

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് കെ എസ് ചിത്ര. കേരളത്തിന്റെ വാനമ്പാടിയെന്നാണ് മലയാളികള്‍ ചിത്രയെ സ്‌നേഹത്തോടെ വിളിക്കുന്നത്. ചെറുപ്പം മുതലെ സംഗീതത്തോടല്ലാതെ മറ്റൊന്നിനോടും താല്‍പര്യമില്ലായിരിന്നുവെന്ന് കെ എസ് ചിത്ര. കൈരളി ടിവിയ്ക്കു വര്‍ഷങ്ങള്‍ക്കു മുന്നെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ചിത്ര ഇക്കാര്യം പറഞ്ഞത്. ചെറുപ്പം മുതലെ സംഗീതമായിരിന്നു ഇഷ്ടമെന്നും അച്ഛനും അമ്മയും അധ്യാപകരായതു കൊണ്ട് തനിക്കുമൊരു സംഗീത അധ്യാപികയാകണമെന്നായിരുന്നു ആഗ്രഹമെന്നും ചിത്ര പറഞ്ഞു.

ചിത്രയുടെ ചിരി വളരെ മനോഹരമാണെന്ന് പറഞ്ഞ അവതാരകയോട് ഈ ചിരിയുടെ പേരില്‍ തന്റെ അമ്മയുടെ കൈയില്‍ നിന്നും ചെറുപ്പത്തില്‍ വഴക്കു കിട്ടിയിട്ടുണ്ടെന്നും ചിത്ര മറുപടി നല്‍കി. ടെന്‍ഷന്‍ വന്നാല്‍ പോലും എനിക്കു ചിരി വരുമെന്നും ചിത്ര അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോഴും ഒരു പാട്ട് റിക്കോര്‍ഡ് ചെയ്യാന്‍ പോകുമ്പോഴും സ്‌റ്റേജില്‍ പാടാന്‍ കയറുമ്പോഴും ടെന്‍ഷനാണെന്നും സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണനാണ് തന്നെ ആദ്യമായി ഒരു ഗാനം ആലപിക്കാന്‍ റേഡിയോ സ്‌റ്റേഷനില്‍ കൊണ്ടുപോയതെന്നും പിന്നീട് റെക്കോര്‍ഡിംഗ് സ്റ്റുഡിയോയില്‍ കൊണ്ടു പോയതും രാധാകൃഷ്ണനായിരുന്നുവെന്നും കെ എസ് ചിത്ര പറഞ്ഞു.

യേശുദാസിന്റെ കൂടെ ആദ്യമായി ഗാനം ആലപിക്കാന്‍ പോയപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത അത്ര ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഒരു പുതിയ ഗായിക എന്ന രീതിയില്‍ തനിക്ക് പാടാന്‍ എല്ലാവിധ പിന്തുണയും അദ്ദേഹം നല്‍കിയെന്നും ചിത്ര കൈരളി ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News