എഴുത്തച്ഛൻ പുരസ്ക്കാരം പി. വത്സലയ്ക്ക് കൈമാറി മുഖ്യമന്ത്രി . മലയാളഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ ഗുരുസ്ഥാനീയരായ എഴുത്തുകാര്‍ക്കായി കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പരമോന്നത സാഹിത്യബഹുമതിയാണ് എഴുത്തച്ഛന്‍ പുരസ്‌കാരം.
ഉചിതമായ കൈകളിലാണ് എക്കാലവും എഴുത്തച്ഛൻ പുരസ്കാരം എത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുത്തച്ഛൻ്റെ രാമായണം മലയാളിയുടെ ബോധമണ്ഡലത്തിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഭക്തിയിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കാനാണ് എഴുത്തച്ഛൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ അധ്യക്ഷത വഹിച്ചു.മേയര്‍ ഡോ. ബീന ഫിലിപ്പ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, സാംസ്‌കാരികവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജ്, സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍, അക്കാദമി സെക്രട്ടറി സി.പി അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here