കോഴിക്കോട് നാദാപുരത്തിനടുത്ത് വിലങ്ങാട് ചന്ദനത്താം കുണ്ടിൽ കുട്ടി കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചന്ദനത്താം കുണ്ടിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഏഴ് മാസം പ്രായമുള്ള കുട്ടി ആനയെയാണ് ചരിഞ്ഞ നിലയിൽ കണ്ടത്. കുട്ടിയാനയുടെ ജഡത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന.
വ്യാഴാഴ്ച വൈകുന്നേരമാണ് ഏഴ് മാസ് പ്രായമുള്ള കുട്ടി ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. കൃഷിയിടത്തിലെത്തിയ പ്രദേശവാസികൾ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആന കുട്ടിയുടെ ജഡം കണ്ടെത്തിയത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്ന് വനപാലകരെത്തി പരിശോധന നടത്തി. ശേഷം ജഡം പോസ്റ്റ് മോർട്ടം ചെയ്തു. കോഴിക്കോട് അസി ഫോറസ്റ്റ് വെറ്റിനറി സർജൻ
ഡോ. അരുൺ സത്യന്റ നേതൃത്വത്തിലാണ് പോസ്റ്റ് മോർട്ടം നടന്നത്.
കുട്ടിയാനയുടെ ജഡത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. ജഡം പൂർണ്ണമായി അഴുകി പുഴുവരിച്ച നിലയലായിരുന്നു. വീഴ്ച്ചയിൽ പരിക്കേറ്റോ മറ്റോ ചരിഞ്ഞ താകാമെന്നാണ് പ്രാഥമിക നിഗമനം. ജഡം വനത്തിൽ തന്നെ മറവ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here