പഠിക്കാനായി സ്വയം ചെലവ് കണ്ടെത്താൻ മീൻ കച്ചവടം നടത്തി അഭിമാനമായി മാറിയ ഹനാനെ(hanan) നമുക്ക് മറക്കാനാവില്ല. അധ്വാനിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ഹനാൻ അന്ന് വാര്‍ത്തകളിലെ താരമായിരുന്നു.
2018 ല്‍ വാഹനാപകടത്തില്‍(accident) നട്ടെല്ലിന് പരുക്കു പറ്റിയ ഹനാന്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു. എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു അന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്. എന്നാല്‍ ആ പ്രതസിന്ധികൾ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ മിടുക്കി.
ഹനാന്റെ ഒരു വര്‍ക്ക്ഔട്ട്(workout) വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ(social media)യില്‍ ഹിറ്റാകുന്നത്. വെറും രണ്ടുമാസം കൊണ്ടാണ് ഇപ്പോഴത്തെ ശരീരപ്രകൃതത്തില്‍ മാറ്റം വരുത്തിയത്.
‘ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരുപക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂവെന്ന്.
എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റർ എന്നോട് പറഞ്ഞിട്ടില്ല’– ഹനാൻ പറയുന്നു. ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നല്‍കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here