Police: യുവാവിനെ തട്ടികൊണ്ട് പോയ സംഭവത്തില്‍ പൊലീസിനെ അപായപ്പെടുത്താന്‍ ശ്രമം

കോഴിക്കോട് ( Calicut) പന്തിരിക്കരയില്‍ യുവാവിനെ തട്ടികൊണ്ട് ( Kidnap) പോയ സംഭവത്തില്‍ പൊലീസിനെ ( Police) അപായപ്പെടുത്താന്‍ ശ്രമം. കടിയങ്ങാട് സൂപ്പിക്കടയിലെ ഷമീറാണ് ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിട്ട് കത്തിയുമായി ഭീഷണി മുഴക്കിയത്. കേസ് അന്വേഷിക്കുന്ന പെരുവണ്ണാമുഴി പോലീസ് ഷമീറിനെ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം, ഷമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച രാത്രിയാണ് കടിയങ്ങാട് സൂപ്പിക്കടയിലെ ഷമീറിന്റെ വീട്ടില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടികൊണ്ടു പോയതായി പറയുന്ന ഇര്‍ഷാദിനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഷമീറിനെ അന്വേഷിച്ച് പോലീസ് വീട്ടില്‍ എത്തിയത്. പുറത്ത് വന്ന ശബ്ദ സന്ദേശത്തില്‍ ഷമീറിന്റെ പേര് പറഞ്ഞിരുന്നു.

പോലീസ് എത്തിയ ഉടന്‍ ഷമീര്‍ വീട്ടിലെ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ തുറന്നിടുകയും കത്തിയുമായി ഭീഷണി മുഴക്കുകയും ചെയ്തു. പൊലീസ് സംയമനം പാലിച്ചത് വലിയ അപകടം ഒഴിവാക്കി. പേരാമ്പ്ര നിന്ന് അഗ്നി രക്ഷാ സേന എത്തി വിട്ടിനുള്ളില്‍ തുറന്നിട്ട ഗ്യാസ് സിലണ്ടറുകള്‍ പുറത്തെത്തിച്ച് സുരക്ഷിതമാക്കി.

ഷമീറിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ ഷമീറിന് അറിയാമെന്നാണ് പോലീസ് നല്‍കുന്ന വിവരം. വടകര റൂറല്‍ എസ് പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പെരുവണ്ണാമുഴി സ്റ്റേഷനിലെത്തി. ഇര്‍ഷാദിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു.

സ്വര്‍ണക്കടത്ത് സംഘം ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം വീട്ടകാര്‍ക്ക് ലഭിച്ചിരുന്നു. കെട്ടിയിട്ട നിലയില്‍ ഫോട്ടോയും കിട്ടി. മെയ് 3 നാണ് ഇര്‍ഷാദ് ദുബായിയില്‍ നിന്ന് നാട്ടിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News