Monkeypox: തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്‌സ്: രാജ്യത്തെ ആദ്യമരണം സ്ഥിരീകരിച്ചു

തൃശൂരില്‍(Thrissur) മരിച്ച യുവാവിന് മങ്കിപോക്‌സ്(Monkeypox) സ്ഥിരീകരിച്ച് പരിശോധനാഫലം. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് വന്നത്. യുവാവ് ചികിത്സ തേടാന്‍ വൈകിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. യുവാവുമായി സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപട്ടികയിലുണ്ട്.

യുവാവുമായി അടുത്ത് ഇടപഴകിയവും ഒപ്പം ഫുട്ബോള്‍ കളിച്ചവരും നീരീക്ഷണത്തിലാണ്. യുവാവിനെ 21ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൊണ്ട് വന്നത് നാല് യുവാക്കളാണ്. ഇവരെയും നിരീക്ഷണത്തിലാക്കി. 4 ദിവസം വീട്ടില്‍ വിശ്രമിച്ച ശേഷം പുറത്തിറങ്ങി സമീപ വാസികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിച്ചു. വീട്ടിലെത്തിയ യുവാവ് തളര്‍ന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് ആദ്യം ചാവക്കാടും അവിടെ നിന്ന് തൃശ്ശൂരുമുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദേശത്ത് നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. കൂടുതല്‍ പ്രതിരോധ നടപടികള്‍ക്കായി ഇന്ന് പുന്നയൂരില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിരുന്നു.

ആളുകളുടെ ആശങ്കയകറ്റാന്‍ വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവത്കരണം ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആശങ്ക പെടാനില്ലെന്നും വീടുകള്‍ കയറിയുള്ള ബോധവത്കരണം ആരംഭിച്ചെന്നും പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വി സുരേന്ദ്രന്‍ പറഞ്ഞു.

അതേസമയം, രാജ്യത്തെ കുരങ്ങ് വസൂരി വ്യാപനം നിരീക്ഷിക്കാന്‍ കേന്ദ്രം ദൗത്യസംഘം രൂപീകരിച്ചിട്ടുണ്ട്. നീതി ആയോഗ് അംഗം ഡോ. വി.കെ പോളിന്റെ നേതൃത്വത്തിലായിരിക്കും കേന്ദ്രം ദൗത്യസംഘത്തിന്റെ പ്രവര്‍ത്തനം. രോഗ നിര്‍ണയം, വ്യാപനം തടല്‍, ചികിത്സ, ടെസ്റ്റ് കിറ്റിന്റെയും വാക്‌സിന്റെയും നിര്‍മ്മാണം തുടങ്ങിയവയില്‍ സര്‍ക്കാരിന് ദൗത്യസംഘം മാര്‍ഗ നിര്‍ദേശം നല്‍കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News