നിടുമ്പ്രംചാൽ ആരോഗ്യകേന്ദ്രത്തിലെ കാഴ്ചകൾ ആരുടെയും കണ്ണ് നനയിപ്പിക്കും.ഇവിടുത്തെ ക്വാർട്ടേഴ്സിലായിരുന്നു രണ്ടര വയസുകാരി നുമ തസ്മീൻ അമ്മ നദീറക്കൊപ്പം താമസിച്ചിരുന്നത്.ആർത്തലച്ചെത്തിയ മലവെള്ളം കുഞ്ഞിനെയും കൊണ്ടുപോയി. പൊന്നുമോൾ മാറോട് ചേർത്തുറങ്ങുന്ന പാവക്കുട്ടി മാത്രം ബാക്കിയായി.മലവെള്ളപ്പാച്ചിലിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അമ്മയുടെ കയ്യിൽ നിന്ന് കുഞ്ഞ് വെളളത്തിലേക്ക് വീഴുകയായിരുന്നു.നിടുമ്പ്രംചാൽ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരിയാണ് അമ്മ നദീറ.
നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു നുമ. കണ്ട് കൊതിതീരുന്നതിന് മുന്നേ യാത്രയായ പൊന്നുമോൾക്ക് നാട് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here