കോഴിക്കോട് നടന്ന എംഎസ്‌എഫ് സമ്മേളന വേദിയിൽ ഡോ എം.കെ മുനീറിന്‍റെ നടത്തിയ വിവാദ പ്രസംഗത്തെ നിശിതമായി വിമർശിച്ച് ഷാജഹാൻ മാടമ്പാട് .ബാലുശ്ശേരിയിലെ സ്‌കൂളില്‍ ലിംഗ സമത്വ യൂണിഫോം കൊണ്ടുവന്നതിനെ ചൂണ്ടിക്കാട്ടി ലിംഗ സമത്വ യൂണിഫോമിന് വേണ്ടി വാശിപിടിക്കുന്ന മുഖ്യമന്ത്രി സാരി ധരിക്കുമോയെന്ന മുനീറിന്റെ ചോദ്യത്തെ ‘ഇത്തരം കുക്കുടയുക്തികൾ പല രാഷ്ട്രീയക്കാരും മുന്നിലിരിക്കുന്ന, എന്ത് മണ്ടത്തരം കേട്ടാലും കയ്യടിക്കുന്ന അനുയായികൾക്ക് വേണ്ടി സ്ഥിരം വിളമ്പാറുണ്ട് എന്നാണ് ഷാജഹാൻ അഭിപ്രായപ്പെടുന്നത് . കാൾ മാര്ക്സിനെക്കുറിച്ചും ഏംഗൽസിനെക്കുറിച്ചും മുനീർ നടത്തിയ അവഹേളനങ്ങളെ മിതമായ ഭാഷയിൽ പറഞ്ഞാൽ വിവരക്കേടാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മാർക്സ്‌നെയും മറ്റും സമഗ്രമായി മനസ്സിലാക്കാനാവശ്യമായ എത്രയോ നല്ല പുസ്തകങ്ങൾ മുനീർ സാഹിബിന്റെ ബൃഹത്തായ ശേഖരത്തിൽ തന്നെയുണ്ട്. പക്ഷെ ഒരു തല്ലിപ്പൊളി പുസ്തകം മാത്രം എടുത്തതാണ് അദ്ദേഹം പ്രസംഗിക്കാൻ പോയത്!’. ലീഗിൽ പിടിച്ച് നിൽക്കണമെങ്കിൽ മുനീർ സാഹിബ് മായിൻ ഹാജിയായെ തീരൂ എന്നുണ്ടോയെന്നും ഷാജഹാൻ മാടമ്പാട് മുനീറിനോട് ചോദിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here