Nancy Pelosi: പെലോസി തായ് വാനില്‍; തീക്കളിയെന്ന് ചൈന

ചൈന(China) ഉയര്‍ത്തുന്ന കടുത്ത പ്രതിഷേധത്തിനിടെ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി(Nancy Pelosi) തായ് വാനില്‍. തായ്‌വാന്‍ ലോകത്തെ അറ്റവും സ്വതന്ത്രമായ സമൂഹമാണെന്ന് പെലോസി പറഞ്ഞു. തായ്‌വാന്‍ പാര്‍ലമെന്റ് സന്ദര്‍ശിയ്ക്കുകയാണ് നാന്‍സി പെലോസി. ജനപ്രതിനിധികള്‍ തമ്മിലുള്ള ആശയവിനിമയം കൂട്ടുമെന്നും പെലോസി പറഞ്ഞു. തായ്വാനിലെ ജനാധിപത്യത്തിന് അചഞ്ചലമായ പിന്തുണ നല്‍കുന്നതിനാണ് ഈ സന്ദര്‍ശനമെന്ന് തയ്വാനിലെത്തിയ ട്വീറ്റ്(Tweet) ചെയ്തു. യുഎസും ചൈനയും 1979ല്‍ ഉണ്ടാക്കിയ ഉടമ്പടിയുടെ യാതൊരു ലംഘനവും അമേരിക്ക നടത്തുന്നില്ലെന്നും പെലോസി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, പെലോസിയുടെ സന്ദര്‍ശനത്തെ ‘തീക്കളി’ എന്നു വിശേഷിപ്പിച്ച ചൈന,പ്രതിഷേധം കടുപ്പിച്ചു. 1.4 ബില്യന്‍ ചൈനീസ് പൗരന്‍മാരെ ശത്രുക്കളാക്കിയ യുഎസ്, ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് ട്വീറ്റ് ചെയ്തു. ചൈനയെ വെല്ലുവിളിച്ച് യുഎസ് നടത്തുന്ന ഈ നീക്കം നല്ലരീതിയില്‍ അവസാനിക്കില്ലെന്നും ചൈനീസ് വക്താവ് മുന്നറിയിപ്പു നല്‍കി.

യുഎസിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി തയ്വാന്‍ കടലിടുക്കിനെ വിഭജിക്കുന്ന അതിര്‍ത്തിക്ക് വളരെയടുത്തുവരെ ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തി പ്രകോപനം സൃഷ്ടിച്ചു. പെലോസി തയ്വാനിലേക്കു പോകുന്നതിനെതിരെ പലതവണ ചൈന മുന്നറിയിപ്പു നല്‍കിയിരുന്നു. പെലൊസി സന്ദര്‍ശത്തിനെത്തിയ ദിവസം മാത്രം 21 ചൈനീസ് സൈനിക വിമാനങ്ങള്‍ തയ്വാന്റെ ആകാശാതിര്‍ത്തി ഭേദിച്ചതായി തയ്വാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

25 വര്‍ഷത്തിനു ശേഷമാണ് യുഎസിലെ ഉന്നത ചുമതലയുള്ള വ്യക്തി ഇവിടെ സന്ദര്‍ശനം നടത്തുന്നത്. തയ്വാന്‍ തങ്ങളുടേതാണെന്ന വാദത്തിലാണ് ചൈന. തയ്വാനെ ഉപയോഗിച്ച് ചൈനയെ നിയന്ത്രിക്കാനാണ് യുഎസിന്റെ നീക്കമെന്നാണ് അവരുടെ വിമര്‍ശനം. ‘ഏക ചൈന’ എന്ന ആശയത്തെ വളച്ചൊടിക്കുകയും ഇരുട്ടിലാക്കുകയുമാണ് തയ്വാനുമായി നടത്തുന്ന ഇടപെടലുകളിലൂടെ യുഎസ് ചെയ്യുന്നത്. തീകൊണ്ടുള്ള ഏറ്റവും അപകടകരമായ കളിയാണിത്. തീകൊണ്ടു കളിക്കുന്നവര്‍ തീകൊണ്ടു നശിക്കുമെന്നും ചൈന മുന്നറിയിപ്പു നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News