കൊയിലാണ്ടിയില്‍ കണ്ടെത്തിയ മൃതദേഹം പെരുവണ്ണാമുഴിയില്‍ കാണാതായ യുവാവിന്റേതെന്ന് സംശയം

കൊയിലാണ്ടിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം പെരുവണ്ണാമുഴിയില്‍ കാണാതായ യുവാവിന്റേതെന്ന് സംശയം. ഇത് സ്ഥിരീകരിക്കുന്നതിനായി യുവാവിന്റെ മാതാപിതാക്കളുടെ രക്തസാമ്പിള്‍ ശേഖരിച്ചു. ഇത് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും.

പെരുവണ്ണാമുഴിയില്‍ യുവാവിനെ കാണാതായതിന്റെ അടുത്ത ദിവസമാണ് കൊയിലാണ്ടി കോടിക്കല്‍ കടുപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ ഏഴിന് കാണാതായ മേപ്പയ്യൂര്‍ കൂനം വെള്ളിക്കാവ് സ്വദേശി ദീപകിന്റെ മൃത്‌ദേഹമാണ് ഇതെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ പോസ്റ്റുമോര്‍ട്ടം നടത്തി മൃതദേഹം സംസ്‌കരിച്ചു. എന്നാല്‍ ഡിഎന്‍എ പരിശോധനയില്‍ മൃതദേഹം ദീപക്കിന്റേതല്ലെന്ന് കണ്ടെത്തിയതോടെയാണ് സംശയമുദിച്ചത്.

മൃതദേഹം കാണാതായ ഇര്‍ഷാദിന്റേതാണോ എന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് സ്ഥിരീകരിക്കുന്നതിനായി ഇര്‍ഷാദിന്റെ ബാപ്പയുടെയും ഉമ്മയുടെയും രക്തസാമ്പിളുകള്‍ പോലിസ് ശേഖരിച്ചിട്ടുണ്ട്. ഇത് ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. കോഴിക്കോട് അത്തോളി റൂട്ടിലെ പുറക്കാട്ടിരി പാലത്തില്‍നിന്ന് ജൂലൈ 16 ന് രാത്രിയില്‍ ചുവന്ന കാറില്‍നിന്ന് ഇറങ്ങിയ യുവാവ് പുഴയിലേക്ക് ചാടിയതായി നാട്ടുകാരില്‍ ചിലര്‍ വെളിപ്പെടുത്തിയിരുന്നു. ഇര്‍ഷാദിനെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത ഒരാളും ഇത്തരത്തില്‍ മൊഴിനല്‍കിയതിന്റെ ചുവടുപിടിച്ചാണ് അന്വേഷണം. അതേസമയം കേസില്‍ 2 പേരെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. വയനാട് കല്‍പ്പറ്റ സ്വദേശി ജിനാഫ്, വൈത്തിരി സ്വദേശി ഷഹീല്‍ എന്നിവരാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel