മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിൽ അച്ഛന്‍(father) കൈ(hand) വെട്ടിമാറ്റിയതിനെ തുടർന്ന് മകന്‍ മരിച്ചു. മധ്യപ്രദേശിലെ(madhyapradesh) ദമോഹിലാണ് ദാരുണമായ സംഭവം. സന്തോഷ് പട്ടേല്‍ എന്ന ഇരുപത്തിയൊന്നുകാരനാണ് ചോരവാർന്ന് മരിച്ചത്.
സംഭവത്തില്‍ സന്തോഷിന്റെ പിതാവ് മോത്തി പട്ടേല്‍ (51), ജ്യേഷ്ഠസഹോദരന്‍ രാം കിഷന്‍ (24) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വീട്ടില്‍നിന്ന് പുറത്തു പോകാന്‍ തയ്യാറെടുക്കുന്നതിനിടെ മോത്തി പട്ടേലും രാം കിഷനും മോട്ടോര്‍ സൈക്കിളിന്റെ താക്കോലിനെ ചൊല്ലി തർക്കമുണ്ടാക്കി.
താക്കോല്‍(key) നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സന്തോഷിനെ മര്‍ദിച്ചു. പിന്നാലെ മോത്തി പട്ടേല്‍ മഴുവുമായെത്തി സന്തോഷിന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. മുറിച്ചെടുത്ത കയ്യും മഴുവുമായി പൊലീസ് സ്‌റ്റേഷനിലെത്തി ഇയാൾ കീഴടങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here