2014ൽ വിഷാദരോഗത്തിലൂടെ കടന്നു പോയ നടിയാണ് ദീപിക പദുകോൺ(deepika padukone). വിഷാദരോഗത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ ദീപിക പലപ്പോഴും താൻ ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. ആത്മഹത്യ പ്രേരണ നിരന്തരം അലട്ടിയിരുന്ന നാളുകളെ അതിജീവിക്കാൻ കഴിഞ്ഞത് സ്വയം നിയന്ത്രിച്ചും വിദഗ്ധ ചികിത്സ തേടിയുമായിരുന്നുവെന്നും ദീപിക കൂട്ടിച്ചേർത്തു.
ജീവിതത്തിൽ വെല്ലുവിളികളെ അതിജീവിച്ച് സമൂഹത്തിന് നിർണായക സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യാതിഥിയായി പങ്കെടുത്ത ദീപിക വിഷാദരോഗത്തിനെതിരായ തന്റെ ധീരമായ പോരാട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്.
ഇന്ത്യ(india)യിൽ മാനസികാരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഒരു എൻജിഒ(ngo) സ്ഥാപിച്ച നടി, തന്നെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നതിന്റെ ക്രെഡിറ്റ് അമ്മക്കാണെന്നും പറഞ്ഞു.
വിഷാദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുകയും പ്രൊഫഷണൽ സഹായം തേടി ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് അമ്മയായിരുന്നു. പലപ്പോഴും അമ്മയുടെ ചില ചോദ്യങ്ങൾക്ക് തനിക്ക് ഉത്തരമുണ്ടായിരുന്നില്ലെന്നും ദീപിക പറഞ്ഞു.
ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിലെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴും വിഷാദരോഗത്തിനെതിരായ തന്റെ ധീരമായ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ബോളിവുഡ് സൂപ്പർ താരം ദീപിക പദുകോൺ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here