പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച വനിതാ അംഗങ്ങൾക്ക് പകരം സത്യപ്രതിജ്ഞ ചെയ്‌തത് ഭർത്താക്കന്മാർ. മധ്യപ്രദേശിലെ(madhyapradesh) ദമോ ജില്ലയിലാണ് വിചിത്രമായ സംഭവം നടന്നത്. വനിതാ അംഗങ്ങളെ ചടങ്ങിന് വിളിക്കുകപോലും ചെയ്‌തില്ല എന്ന് പരാതി(complaint) ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ദമോ ജില്ലയിലെ ഗൈസാബാദ് പഞ്ചായത്തിൽ സംവരണ സീറ്റുകളിലും അല്ലാതെയും വനിതാ സ്ഥാനാർഥികൾ മികച്ച വിജയം നേടിയിരുന്നു. സത്യപ്രതിജ്ഞ സമയത്ത് വനിതാ അംഗങ്ങളാരും എത്തിയിരുന്നില്ല. പത്ത് വനിതാ മെമ്പര്‍മാരില്‍ ആകെ എത്തിയത് മൂന്ന് സ്ത്രീകളായിരുന്നു. ബാക്കി ഏഴു സ്ത്രീകളും ചടങ്ങില്‍ പങ്കെടുത്തില്ല. ഈ സ്ത്രീകള്‍ക്ക് പകരം സത്യവാചകം ചൊല്ലാന്‍ എത്തിയത് അവരുടെ ഭര്‍ത്താക്കന്മാരും സഹോദരങ്ങളുമായിരുന്നു.
തുടർന്ന് ഇവരെ സത്യപ്രതിജ്ഞ ചെയ്യാൻ അധികൃതരും അനുവദിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തയ്യാറെടുക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയെടുക്കുമെന്ന് ദമോ ജില്ലാ പഞ്ചായത്ത് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here