കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനിരയായ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ നിക്ഷേപത്തുക കൈമാറി. മന്ത്രി ആര്‍ ബിന്ദു ഫിലോമിനയുടെ വീട്ടിൽ നേരിട്ടെത്തിയാണ് നിക്ഷേപത്തുക കൈമാറിയത്. ഉച്ചയോടെ വീട്ടിലെത്തിയ മന്ത്രി, ഫിലോമിനയുടെ ഭര്‍ത്താവ് ദേവസിക്ക് പണവും ചെക്കും കൈമാറി.
ഫിലോമിനയുടെയും ഭര്‍ത്താവിന്റെയും അക്കൗണ്ടിലുള്ള 23 ലക്ഷം രൂപയാണ് കുടുംബത്തിന് തിരികെ ലഭിച്ചത്. 21 ലക്ഷത്തിന്റെ ചെക്കും രണ്ട് ലക്ഷം രൂപയുമാണ് മന്ത്രി കൈമാറിയത്. കൃത്യസമയത്ത് ബാങ്ക് പണം നല്‍കാതിരുന്നതിനാല്‍ ഫിലോമിനയ്ക്ക് മികച്ച ചികിത്സ ലഭ്യമാക്കാനായിരുന്നില്ല.
35 കോടി രൂപയോളം കരുവന്നൂര്‍ ബാങ്കിന് അടിയന്തരമായി ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. കേരള ബാങ്കില്‍നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍നിന്ന് പത്തുകോടിരൂപയുമാണ് ലഭ്യമാക്കുക.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here