നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയയെയും രാഹുലിനെയും വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്‌തേക്കും. നാഷണല്‍ ഹെറാള്‍ഡ് ഓഫീസില്‍ നടത്തിയ റെയ്ഡുകളില്‍ നിന്ന് ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. അതേസമയം കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തതിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നു.

നാഷണല്‍ ഹെരാള്‍ഡ് കേസില്‍ മധ്യപ്രദേശിലും അന്വേഷണം ആരംഭിച്ചു. പത്രത്തിന്റെ പേരില്‍ ഭോപ്പാലില്‍ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് സര്‍ക്കാര്‍ അന്വേഷണം. അന്വേഷണത്തിന് പ്രത്യേക സമിതിയെ രൂപീകരിച്ചെന്നുo സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ഇഡി വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നു.

2019 വരെ യങ് ഇന്ത്യ കമ്പനിയിലേക്ക് ഷെല്‍ കമ്പനികളില്‍ നിന്ന് പണം കൈമാറ്റം ചെയ്തതിന്റെ രേഖകള്‍ റെയ്ഡുകളില്‍ കണ്ടെത്തിയതായാണ് വിവരം. നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിലെ വിചാരണ സ്റ്റേ ചെയ്യണമെന്ന സോണിയ ഗാന്ധിയുടെയും, രാഹുല്‍ ഗാന്ധിയുടെയും ആവശ്യം 2016 ല്‍ സുപ്രീം കോടതി തള്ളിയിരുന്നു. ഇതിന് ശേഷവും ഷെല്‍ കമ്പനികളില്‍ നിന്ന് യങ് ഇന്ത്യ, അസോസിയേറ്റഡ് ജേര്‍ണല്‍സ് എന്നിവയിലേക്ക് പണം എത്തിയതിന്റെ രേഖകള്‍ ലഭിച്ചുവെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇഡി നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉണ്ടായത്. അതേ സമയം കഴിഞ്ഞ ദിവസo നടന്ന പ്രതിഷേധത്തില്‍ കേസെടുത്തതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് വന്നു.നമ്മുടെ രാജ്യത്ത് പ്രതിഷേധങ്ങളും അഭിപ്രായം പറയുന്നതും നിയമ വിരുദ്ധമാണ്. ബി ജെ പി സര്‍ക്കാരിന് അവര്‍ക്കിഷ്ടമുള്ളത് എന്തും ചെയ്യാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിനായി ഓഗസ്റ്റ് 5 തിരഞ്ഞെടുത്തത് അയോധ്യ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയത് ഓഗസ്റ്റ് 5 ന് ആയത് കൊണ്ടാണെന്നാാണ് ബി ജെ പി യുുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here