കേന്ദ്ര സർക്കാരിനെ പ്രീണിപ്പിച്ച് വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ (V. D. Satheesan). എറണാകുളം – അങ്കമാലി ദേശീയ പാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് രണ്ടാം ദിനവും രാഷ്ട്രീയ മുന വെച്ചുള്ള ഇരട്ടത്താപ്പ് പ്രകടമാക്കുന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.
ദേശീയ പാതയിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവിൻ്റെ തുടക്കത്തിലുള്ള പ്രതികരണം.നിലവിൽ കേന്ദ്രത്തെ തലോടി കൊണ്ടുള്ള വി ഡി സതീശൻ്റെ വാക്കുകൾ മറ്റ് കോൺഗ്രസ് നേതാക്കളും ഏറ്റെടുക്കുകയായിരുന്നു.
അതാകട്ടെ പൂർണ്ണമായും ദേശീയ പാതയുടെ നിയന്ത്രണ ചുമതല കേന്ദ്രമാണെന്ന് മറന്നു കൊണ്ടുള്ള പ്രതികരണങ്ങളിലേക്ക് പിന്നീട് മാറി. ഇതിനിടെ അപകടത്തിൻ്റെ ഉത്തരവാദിത്വം ആർക്കെന്ന് ചൂണ്ടിക്കാട്ടി നിയവിദഗ്ധരും ഹൈക്കോടതിയും രംഗത്തു വന്നതോടെ പ്രതിപക്ഷ നേതാവിൻ്റെയും കോൺഗ്രസിൻ്റെയുo നാടകം ഒരിക്കൽ കൂടി പൊളിഞ്ഞു.
ഇതിനിടെ ഹൈക്കോടതി , നാഷണൽ ഹൈവേ അതോറിറ്റിയോട് ദേശീയപാതയിലെ കുഴികളടയ്ക്കാൻ ഉത്തരവിട്ടതോടെ , പിന്നെ കണ്ടത് പറഞ്ഞ വാക്കുകളിൽ നിന്നുള്ള പ്രതിപക്ഷ നേതാവിൻ്റെ മലക്കം മറിച്ചിലായിരുന്നു.
അതേ സമയം, ദേശീയ പാത വിഷയത്തിലും സതീശൻ്റെ നീക്കങ്ങൾ തുടക്കത്തിലെ പാളിയതോടെ നേതൃത്വവും പ്രവർത്തകരും ഇനിയെന്തെന്നുള്ള ആശയക്കുഴപ്പത്തിലാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here