കരുനാഗപ്പള്ളിയിൽ യുവാവിനെ മർദിച്ച കേസിലെ പ്രതി മറ്റ് രണ്ട് യുവാക്കളെ കൂടി മർദിക്കുന്ന ദൃശ്യങ്ങളും പുറത്ത്.കൊല്ലം ഓടനാവട്ടം തുറവൂർ സ്വദേശി രാഹുലാണ് യുവാവിനെ മർദിച്ച കേസിൽ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ലഹരിക്കടിമയാണ്.
മർദനമേൽക്കുന്ന രണ്ട് യുവാക്കളേയും കണ്ടെത്താനുള്ള ശ്രമത്തിലാണ് കരുനാഗപ്പള്ളി പൊലീസ്. ക്രൂര മർദനത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യങ്ങൾ വഴി പ്രചരിപ്പിക്കുന്നതാണ് ക്രിമിനലിൻ്റെ രീതി.
വാട്സപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഇയാൾ യുവാവിനെ മർദിക്കുന്നത്. മുഖത്ത് ക്രൂരമായി മർദിച്ച ശേഷം നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. മർദനമേറ്റ യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ആലപ്പുഴ വള്ളിക്കുന്നം സ്വദേശി 19 കാരനായ അച്ചുവിനെ ആക്രമിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.കാപ്പ ചുമത്തി നാടു കടത്തിയ ക്രിമിനലാണ് രാഹുൽ എന്ന് പൊലീസ് പറഞ്ഞു.
രാഹുൽ പിടിയിലായതോടെ പീഡനത്തിനിരയായ യുവാക്കൾ പൊലീസുമായി ബന്ധപ്പെടുന്നുണ്ട്.ഇയാളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും .ദൃശ്യങ്ങൾ പകർത്തിയ കൂട്ടു പ്രതിയെ കുറിച്ചും അന്വേഷണം ആരംഭിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here