PV sindhu; കോമൺവെൽത്ത് ഗെയിംസ്;പി.വി സിന്ധുവും ലക്ഷ്യ സെനും ഫൈനലിൽ

കോമൺവെൽത്ത് ഗെയിംസ് (Common Wealth Games 2022) ബാന്റ്മിന്റൺ (Badminton)  പുരുഷ-വനിത സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെനും പി.വി സിന്ധുവും ഫൈനലിൽ. സെമിഫൈനൽ പോരാട്ടത്തിൽ ലക്ഷ്യ സെൻ സിംഗപ്പൂരിന്റെ ജേസൻ തേഹിനെയും സിന്ധു സിംഗപ്പൂരിന്റെ തന്നെ യോ ജിയാ മിന്നിനെയുമാണ് തോൽപ്പിച്ചത്.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച ലക്ഷ്യ സെൻ ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടാം സെറ്റ് ജേസൻ തിരിച്ചുപിടിച്ചു. എന്നാൽ മൂന്നാം സെറ്റ് ലക്ഷ്യ സെന്നിന്റെ മികച്ച മടങ്ങിവരവാണ് കണ്ടത്. സിംഗപ്പൂർ താരത്തിന് ഒരു അവസരവും നൽകാതെ ലക്ഷ്യ സെൻ സ്വന്തമാക്കി. സ്‌കോർ – 21-19,18-21,21-16.

എന്നാൽ, എതിരാളിക്ക് ഒരു അവസരവും നൽകാതെയാണ് പി.വി സിന്ധുവിന്റെ ജയം. ആദ്യ രണ്ട് സെറ്റുകളും സ്വന്തമാക്കിയ സിന്ധു അനായാസമായി ഫൈനലിലേക്ക് പ്രവേശിക്കുകയായിരുന്നു. സ്‌കോർ- 21-19,21-17. ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലീയെയാണ് നേരിടുക.

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ നേട്ടം തുടരുകയാണ്. ട്രിപ്പിൾ ജംപിൽ മലയാളി താരം എൽദോസ് പോളിന് സ്വർണം. ഇതേ ഇനത്തിൽ അബ്ദുല്ല അബൂബക്കറിന് വെള്ളിയും ലഭിച്ചു. ഇതോടെ മെഡൽപട്ടികയിൽ ഇന്ത്യയുടെ സ്വർണം 16 ആയി. അപ്രതീക്ഷിതമായിരുന്നു എൽദോസ് പോളിന്റെ സുവർണനേട്ടം. ഫൈനലിൽ മൂന്നാം ശ്രമത്തിൽ 17.03 മീറ്റർ ചാടിയാണ് എൽദോസ് സ്വർണം നേടിയത്. കോമൺവെൽത്ത് ട്രിപ്പിൾ ജംപിൽ സ്വർണം നേടുന്ന ആദ്യ മലയാളിയാണ് എൽദോസ് പോൾ. സ്വർണം പ്രതീക്ഷിച്ചിരുന്ന അബ്ദുല്ല അബൂബക്കർ തൊട്ടുപിറകിൽ രാജ്യത്തിന് വെള്ളിയും സമ്മാനിച്ചു. 17.02 മീറ്റർ മീറ്റർ ദൂരമാണ് അബ്ദുല്ല ചാടിയത്.

നേരത്തെ ബോക്സിങ്ങിൽ അമിത് പങ്കലും നീതു ഗാംഘസും സ്വർണം സ്വന്തമാക്കിയിരുന്നു. വനിതാ വിഭാഗത്തിൽ നീതു ഗാംഘസ്, അമിത് പങ്കൽ എന്നിവരാണ് ഇന്ന് രാജ്യത്തിനായി സ്വർണം നേടിയത്. കഴിഞ്ഞ ദിവസം ഗുസ്തിയിൽ ഇന്ത്യ മൂന്നു സ്വർണമാണ് പിടിച്ചെടുത്തത്. ഇതോടെ ഗുസ്തിയിൽനിന്ന് ഏഴെണ്ണമടക്കം ഇന്ത്യയുടെ ആകെ സ്വർണനേട്ടം 17 ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News