കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ സ്വർണ്ണ വേട്ട തുടരുകയാണ്. കോമൺവെൽത്ത് ഗെയിംസിലെ വനിത ബോക്സിംഗിൽ ഇന്ത്യയുടെ നിഖത് സരീന്‍ (Nikhat Sarin) സ്വര്‍ണ്ണം നേടി. 50 കിലോ വിഭാഗത്തിൽ സ്വര്‍ണ്ണം നേടിയാണ് നിഖത് സരീന്‍ ബോക്സിംഗിൽ സ്വര്‍ണ്ണ മെഡൽ നേടിയത്. ഗെയിംസിലെ 17ാമത്തെ സ്വര്‍ണ്ണമാണ് ഇന്ത്യ നേടിയത്. മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്.
നോര്‍ത്തേൺ അയര്‍ലണ്ടിന്റെ ബോക്സറെയാണ് ഏകപക്ഷീയായ വിധിയിലൂടെ നിഖത് പരാജയപ്പെടുത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പതിനേഴാം സ്വർണമാണിത്. 12 വെള്ളി 19 വെങ്കലം എന്നിങ്ങനെയാണ് ബിര്മിഗ്ഹാമിന്റെ മണ്ണിൽ ഇന്ത്യൻ താരങ്ങൾ കാഴ്ച നേട്ടങ്ങൾ. നേരത്തെ അമിത് പംഗലും നീതു ഗന്‍ഗാസും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.
പുരുഷന്‍മാരുടെ 48 കിഗ്രാം വിഭാഗത്തിലാണ് പംഗല്‍ സ്വര്‍ണം നേടിയത്. ഇംഗ്ലണ്ട് താരത്തെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്. 2018ല്‍ ഗോള്‍ഡ്കോസ്റ്റില്‍ നടന്ന കഴിഞ്ഞ ഗെയിംസിലെ വെള്ളി മെഡല്‍ ജേതാവ് കൂടിയാണ് അദ്ദേഹം. ഡിഫന്‍സീവ് ഗെയിം കളിച്ച ഈ ഇരുപത്തിയാറുകാരന്‍ ചില അതിവേഗ കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് പോയിന്റുകള്‍ നേടിയെടുത്തത്.
ബോക്സിംഗില്‍ ഇന്ത്യയുടെ മെഡല്‍ അക്കൗണ്ട് തുറന്ന് നീതു ഘന്‍ഘാസും താരമായി. വനിതകളുടെ ബോക്‌സിങ്ങിലാണ് നീതു സ്വര്‍ണം നേടിയത്. വനിതകളുടെ 48 കിലോ വിഭാഗം ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഡെമി-ജേഡിനെ തോല്‍പ്പിച്ചാണ് നീതു സ്വര്‍ണം നേടിയത്. 21കാരിയായ നീതു തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഏകപക്ഷീയമായിരുന്നു താരത്തിന്റെ വിജയം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here