ഖത്തറില്‍(qatar) നിന്ന് വീട്ടിലേക്ക് തിരിച്ച്, വിമാനത്താവളത്തിൽ നിന്നും കാണാതായ യുവാവ് നാട്ടിലെത്തി. നാദാപുരം വളയം സ്വദേശി റിജേഷാണ് നാട്ടിലെത്തിയത്. സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന സംശയത്തിൽ സഹോദരൻ വളയം പൊലീസിൽ(police) പരാതി നൽകിയിരുന്നു.
വളയം ജാതിയേരി സ്വദേശി റിജേഷാണ് നാട്ടിലെത്തിയത്. ബംഗലുരുവിൽ സഹോദരിയുടെ വീട്ടിലായിരുന്നു എന്ന് റിജേഷ് പോലീസിന് മൊഴി നൽകി. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് വരാതെ ബാംഗ്ലൂരിലേക്ക് പോവുകയായിരുന്നു.
വളയം സ്റ്റേഷനിൽ ഹാജരായ റിജേഷിനെ മൊഴിയെടുത്ത ശേഷം നാദാപുരം കോടതിയിൽ ഹാജരാക്കി. കോടതി നടപടി പൂർത്തിയാക്കി വിട്ടുകാർക്കൊപ്പം വിട്ടു. റിജേഷിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ രാജേഷ് വളയം പോലീസിൽ പരാതി നൽകിയിരുന്നു.
സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയെന്ന സംശയത്തെ തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജൂൺ 16 ന് കണ്ണൂർ എയർപോർട്ട് വഴി വീട്ടിൽ എത്തുമെന്നാണ് റിജേഷ് അറിയിച്ചിരുന്നത്. ജൂൺ 11 ന് ഫോണിൽ വീട്ടുകാരുമായി സംസാരിച്ചു.
പിന്നീട് വിവരമൊന്നും ലഭിക്കാതായതോടെ സഹോദരൻ പരാതി നൽകി. റിജേഷിനെ തിരക്കി ചിലർ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തിയതായും സഹോദരൻ പറഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here