
കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തിയ കേസി(case)ൽ പ്രതി ആദം അലിയെ ഇന്ന് തിരുവനന്തപുരത്ത്(thiruvananthapuram) എത്തിച്ച് തെളിവെടുപ്പ് നടത്തും.
കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ആദം അലിയെ അറസ്റ്റ്(arrest) ചെയ്തെന്ന വിവരം അറിഞ്ഞപ്പോൾ തന്നെ മൂന്നംഗ ഷോഡോ ടീം ചെന്നൈ(chennai)യിലേക്ക് യാത്ര തിരിച്ചിരുന്നു.
പ്രതി ആദം അലിയെ കൊലക്ക് പിന്നിൽ മറ്റാരുടെയെങ്കിലും സഹായം ഉണ്ടായോ എന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മൃതദേഹം(deadbody) തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് വലിച്ചിഴക്കുന്ന ദൃശ്യങ്ങളിൽ പ്രതി ഇടയ്ക്കിടെ മതിലിന് മുകളിലേക്ക് നോക്കുന്നത് വ്യക്തമാണ്.
മതിലിന് മുകളിൽ നിന്നും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പൊലീസ് പരിശോധിക്കും.നിലവിൽ മനോരമയുടെ ശരീരത്തിൽ നിന്നും 7 പവൻ സ്വർണം നഷ്ടമായത്. ഇത് എന്ത് ചെയ്തെന്നും കണ്ടെത്തേണ്ടതുണ്ട്. അതിന് ശേഷം കോടതിയിൽ ഹാജരാക്കാനാണ് നീക്കം.
കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽവ്യക്തമായിരുന്നു. അതേസമയം വായ ഭാഗത്തെ മുറിവ് സംബന്ധിച്ച് വിശദമായ പോസ്റ്റുമോർട്ട ഫലത്തിൽ മാത്രമെ വ്യക്തത വരികയുള്ളു. പെട്ടെന്നുള്ള പ്രകോപനമാണോ അതോ നേരത്തെ കരുതിക്കൂട്ടിയുള്ള ശ്രമമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തേണ്ടതുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here