മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നേപ്പാള്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരീശീലക സ്ഥാനത്തേക്ക്

ഇന്ത്യക്ക് വേണ്ടി 130 ഏകദിനങ്ങളും 39 ടെസ്റ്റ് മത്സരങ്ങളും കളിച്ച മനോജ് പ്രഭാകര്‍ ഇനി നേപ്പാള്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകന്‍. ഇതിന് മുമ്പ് അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന്റെ ബോളിങ് കോച്ചായും ഡല്‍ഹി, രാജസ്ഥാന്‍, യുപി ക്രിക്കറ്റ് അസോസിയേഷനുകളുടെ രഞ്ജി ട്രോഫി ടീമുകളുടെ പരിശീലകനായും അദ്ദേഹം മനോജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

90 കളുടെ ആദ്യത്തില്‍ ഇന്ത്യന്‍ ബോളിങ് സംഘത്തിലെ അവിഭാജ്യഘടകമായിരുന്നു മനോജ് പ്രഭാകര്‍. 1996 ല്‍ വിരമിച്ച മനോജ് പ്രഭാകര്‍ ടെസ്റ്റില്‍ 96 വിക്കറ്റുകളും ഏകദിനത്തില്‍ 157 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. 33 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റുകള്‍ നേടിയതാണ് ഏറ്റവും മികച്ച ബോളിങ് പ്രകടനം. ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്നായി 654 വിക്കറ്റുകളും മനോജ് പ്രഭാകര്‍ നേടിയിട്ടുണ്ട്.

2022 ട്വന്റി-20 ലോകകപ്പ് യോഗ്യത നേടാതെപോയ നേപ്പാള്‍ ടീമിനെ തിരികെകൊണ്ടുവരുക എന്നതാണ് മനോജ് പ്രഭാകറിന്റെ മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം.

ശ്രീലങ്കന്‍ വംശജനും കാനഡ താരവുമായ പുബുഡു ദാസനായകെയായിരുന്നു ഇതുവരെ നേപ്പാള്‍ ടീമിന്റെ മുഖ്യപരിശീലകന്‍. 2011 മുതല്‍ 2016 വരെ നേപ്പാള്‍ ടീമിനെ പരീശീലിപ്പിച്ച അദ്ദേഹത്തിന്റെ കാലയളവില്‍ 2014 ട്വന്റി-20 ലോകകപ്പിന് നേപ്പാള്‍ യോഗ്യത നേടുകയും ഡിവിഷന്‍ ഫോറില്‍ നിന്ന് ഡിവിഷന്‍ വണ്‍ ടീമായി നേപ്പാള്‍ ഉയരുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here