Dileep : നടിയെ ആക്രമിച്ച കേസ്; ക്രൈം ബ്രാഞ്ച് ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ ദിലീപിന് ഹൈക്കോടതിയുടെ നോട്ടീസ്.ജാമ്യം റദ്ദാക്കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ദിലീപ്  വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം.

ദിലീപ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ജാമ്യം റദ്ദാക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ആവശ്യം.ദിലീപ് സാക്ഷികളെ സ്വാധീനിച്ചതായും തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചതായും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.

ഇതേ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി നേരത്തെ വിചാരണക്കോടതി തള്ളിയ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.ഹര്‍ജി കോടതി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിച്ച് കേരളാ ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജ്. കേസ് കൊണ്ട് ഗുണമുണ്ടായത് നടിക്ക് മാത്രമാണെന്നും നിരവധി സിനിമകളില്‍ കേസ് കൊണ്ട് അവസരം കിട്ടിയെന്നും ദിലീപിന് എതിരെ കേസ് കൊടുത്തതിനാല്‍ അതിജീവിത രക്ഷപെട്ടെന്നും പി സി ജോര്‍ജ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് വന്നതിനാല്‍ അതിജീവിതയ്ക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അത് കൊണ്ട് അവര്‍ രക്ഷപ്പെട്ടുവെന്നുമായിരുന്നു പിസി ജോര്‍ജിനറെ പരാമര്‍ശം. കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് പിസി ജോര്‍ജില്‍ നിന്നും അതിജീവിതയെ അപമാനിക്കുന്ന രീതിയിലുള്ള മോശം പരാമര്‍ശം ഉണ്ടായത്.

വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം, എന്നാല്‍ ഈ ഇഷ്യു ഉണ്ടായതിനാല്‍ പൊതുമേഖലയില്‍ ലാഭം മാത്രമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും പിസി ജോര്‍ജ് പറഞ്ഞു. പരാമര്‍ശം ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകരോടും പിസി ജോര്‍ജ് രോക്ഷം പ്രകടിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here