
ഫിഫ ലോകകപ്പ് കാണാന്‍ എത്തുന്നവര്‍ക്ക് ആഡംബര ക്രൂയിസ് കപ്പലില്‍ താമസിക്കാന്‍ അവസരം. രണ്ട് കൂറ്റന്‍ ക്രൂയിസ് കപ്പലുകളാണ് നവംബര്‍ ആദ്യത്തോടെ ദോഹയില്‍ നങ്കൂരമിടുക. ആദ്യ കപ്പല്‍ നവംബര്‍ 10 നും രണ്ടാമത്തേത് 14 നും ദോഹ തീരത്തെത്തുമെന്ന് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അറിയിച്ചു. 9,000-ത്തിലധികം ആളുകളെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട് ഈ കപ്പലിന്.
ആരാധകര്‍ക്ക് താമസിക്കാനായി രണ്ട് കൂറ്റന്‍ ക്രൂയിസ് കപ്പലുകള്‍ വാടകയ്ക്ക് നല്‍കാന്‍ എം.എസ്.സി ക്രൂയ്‌സസ് കമ്പനിയുമായി സുപ്രീം കമ്മിറ്റി ധാരണയില്‍ ഒപ്പിട്ടതായി സുപ്രീം കമ്മിറ്റി ഹൌസിങ് ഡിപ്പാര്‍ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു. ഖത്തര്‍ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, 4,000 മുറികളുള്ള രണ്ട് ക്രൂയിസ് കപ്പലുകളിലായി 9,400 പേർക്ക് താമസിക്കാൻ കഴിയും. ഇവയില്‍ ഒരു കപ്പല്‍ നിര്‍മാണത്തിലാണ്. നവംബര്‍ പത്തിന് ഇത് ദോഹയിലെത്തും. നവംബര്‍ 13 ന് നടക്കുന്ന വിപുലമായ ചടങ്ങില്‍ കപ്പലിന് പേര് നല്‍കുമെന്ന് അല്‍ ജാബര്‍ അറിയിച്ചു.
ക്രൂയിസ് ഷിപ്പിൽ ഹോട്ടലുകൾ പരമ്പരാഗതവും സമുദ്ര-വ്യൂ കാബിനുകൾ മുതൽ ബാൽക്കണി ക്യാബിനുകളും ആഡംബര സ്യൂട്ടുകളും വരെ വൈവിധ്യമാർന്ന ക്യാബിൻ ഓപ്ഷനുകൾ കാണാം.
ബുക്കിംഗിനായി www.qatar2022.qa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ആരംഭിച്ചു. ഈ വെബ്‌സൈറ്റ് വഴി, ആരാധകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം, ആരാധകർക്കും ഫാൻ ഐഡിയായ ഹയ്യ കാർഡ് ഇഷ്യൂ ചെയ്യുന്നതാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here