Kesavadasapuram murder | കേശവദാസപുരം കൊലപാതകം : പ്രതി ആദം അലി കുറ്റം സമ്മതിച്ചു

തിരുവനന്തപുരം കേശവദാസപുരത്ത് 68 കാരിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റം സമ്മതിച്ച് പ്രതി ആദം അലി. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മനോരമയെ കുത്തി പരിക്കേല്‍പ്പിച്ച കത്തി തെളിവെടുപ്പിനിടെ കണ്ടെടുത്തു. പ്രതിക്കു നേരെ പ്രകോപിതരായി പാഞ്ഞടുത്ത നാട്ടുകാരെ പോലീസ് തടഞ്ഞു.

പ്രതി മൃതദേഹം കിണറ്റിലിട്ട ആളൊഴിഞ്ഞ വീടിന്റെ പരിസരത്തായിരുന്നു ആദ്യം തെളിവെടുപ്പ്. മൃതദേഹം കിണറ്റില്‍ തള്ളിയിട്ട രീതി ആദം അലി പോലീസിന് മുന്നില്‍ വിവരിച്ചു. ഈ വീടിനു മുന്നിലെ തോട്ടില്‍ നിന്ന് , മനോരമയെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ച കത്തി കണ്ടെടുക്കുകയായിരുന്നു .

വീട്ടില്‍ മനോരമ ഒറ്റക്കാണെന്ന് മനസിലാക്കിയായിരുന്നു കൊലപാതകം. കൊലപാതകം നടത്തിയത് വീടിന്റ പിന്‍വശത്തായിരുന്നു. ചെമ്പരത്തി ചെടിയില്‍ നിന്ന് പൂവ് ഇറുക്കുകയായിരുന്ന മനോരമയെ പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു പ്രതി . ശേഷം കഴുത്തില്‍ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തി. മനോരമയില്‍ നിന്ന് കവര്‍ന്ന ആറു പവന്‍ സ്വര്‍ണം എവിടെയെന്നതില്‍ ഇതുവരെ വ്യക്തതമായ ഉത്തരം പോലീസിന് ലഭിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News