FIFA World Cup : ലോകകപ്പ്‌ കൗണ്ട്ഡൗൺ തുടങ്ങി

ഖത്തർ (qatar) ഫുട്‌ബോൾ ലോകകപ്പിന്റെ (World Cup) മത്സരക്രമം ഫിഫ കൗൺസിൽ അന്തിമമാക്കി. ആതിഥേയരുടെ കളിയോടെ 22-ാം ലോകകപ്പിന്‌ കിക്കോഫ്‌. അൽഖോർ നഗരത്തിലെ അൽബെയ്‌ത്ത്‌ സ്‌റ്റേഡിയത്തിൽ നവംബർ 20ന്‌ രാത്രി ഒമ്പതരയ്‌ക്കാണ്‌ കിക്കോഫ്‌. അറബ്‌ പാരമ്പര്യവും സാംസ്‌കാരികതയും തുടിക്കുന്ന കലാപരിപാടികൾ നിറഞ്ഞതായിരിക്കും ഉദ്‌ഘാടനച്ചടങ്ങ്‌.

നവംബർ 21ന്‌ മൂന്ന്‌ കളിയുണ്ടാകും. വൈകിട്ട്‌ 6.30ന്‌ ഇംഗ്ലണ്ടും ഇറാനും ഏറ്റുമുട്ടും. ഈ കളി നേരത്തേ നിശ്‌ചയിച്ചപ്രകാരമാണ്‌. ലോകകപ്പിലെ ആദ്യകളിയായി പകൽ 3.30ന്‌ തീരുമാനിച്ചിരുന്ന സെനഗൽ–നെതർലൻഡ്‌സ്‌ രാത്രി ഒമ്പതരയ്‌ക്കാക്കി. രാത്രി 12.30നുള്ള അമേരിക്ക–വെയ്‌ൽസ്‌ കളിയിൽ മാറ്റമില്ല.

മത്സരക്രമം പുതുക്കിയപ്പോൾ രണ്ട്‌ കളി മാത്രമാണ്‌ വ്യത്യാസം.ജർമനിയിൽ 2006ൽ നടന്ന ലോകകപ്പുമുതൽ ആതിഥേയർ ആദ്യകളിക്ക്‌ ഇറങ്ങാറുണ്ട്‌. ആ പാരമ്പര്യം തുടരാനാണ്‌ തീയതി മാറ്റം. 2006ന്‌ മുമ്പ്‌ നിലവിലെ ചാമ്പ്യൻമാരായിരുന്നു കിക്കോഫിന്‌ ഇറങ്ങാറ്‌. ഉദ്‌ഘാടനച്ചടങ്ങുകൾ കെങ്കേമമാക്കാൻ ഖത്തറും ആഗ്രഹിച്ചിരുന്നു. കിക്കോഫ്‌ ദിവസം ഒറ്റക്കളി മാത്രമായതിനാൽ ഉദ്‌ഘാടനച്ചടങ്ങുകൾക്കും കലാപരിപാടികൾക്കും ആവശ്യത്തിന്‌ സമയംകിട്ടും.

ഒരുദിവസം നേരത്തേയാക്കുമ്പോൾ കാണികൾക്ക്‌ ആശയക്കുഴപ്പം വേണ്ടെന്ന്‌ ഫിഫ വ്യക്തമാക്കി. 21ന്‌ ടിക്കറ്റെടുത്തവർക്ക്‌ 20ന്‌ കളികാണാൻ അവസരമുണ്ടാകും. സമയമാറ്റം സംബന്ധിച്ച്‌ ഇ മെയിൽവഴി അറിയിപ്പുകൾ നൽകും. ലോകകപ്പ്‌ ഇക്കുറി 29 ദിവസമാണ്‌. 32 ടീമുകൾ അണിനിരക്കുന്ന 64 കളികൾ. മൂന്ന്‌ ദിവസത്തെ കൗണ്ട്‌ഡൗൺ ആഘോഷം ഇന്നവസാനിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News