MSF മുൻ സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെ വിചിത്ര നടപടിയുമായി മുസ്ലീം ലീഗ്

MSF മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റിനെതിരെ വിചിത്ര നടപടിയുമായി മുസ്ലീം ലീഗ്. 2021 ഡിസംബറിൽ പുറത്താക്കിയ ഷൈജലിന് 2022 ഫെബ്രുവരിയിൽ വീണ്ടും ഷോക്കോസ് നോട്ടീസ്. നടപടി കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്ന് ഷൈജൽ പ്രതികരിച്ചു.

എംഎസ്എഫ് മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പി പി ഷൈജലിനെ വീണ്ടും പുറത്താക്കിയിരിക്കുകയാണ് മുസ്ലിം ലീഗ്. ഡിസംബറിലെ നടപടി കോടതി തടഞ്ഞത് കാരണം പുതിയ തിയ്യതി കാണിച്ചാണ് അറിയിപ്പ്.

ഹരിത വിവാദത്തിലായിരുന്നു പി പി ഷൈജലിനെതിരായ നടപടി. കോടതി ഉത്തരവ് ലംഘിച്ചാണ് നടപടിയെന്ന് ഷൈജൽ പ്രതികരിച്ചു. ഹരിത വിഷയത്തിൽ മുസ്ലിം ലീഗ് നേതൃത്വത്തെ വിമർശിച്ചതിനാണ് ഷൈജലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. ഹരിതയുടെ പരാതി കൈകാര്യം ചെയ്ത് വഷളാക്കിയത് പിഎംഎ സലാമാണെന്ന് ലീഗ് ദേശീയ നേതൃത്വത്തിന് കത്തുകൊടുത്ത എട്ട് എംഎസ്എഫ് നേതാക്കളിൽ ഒരാളാണ് പി പി ഷൈജൽ.

ഹരിത വിഷയത്തിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡൻറ് പി കെ നവാസിനും പിന്നീട് ഈ വിഷയത്തിൽ നവാസിനെ പിന്തുണച്ച ലീഗ് നേതാക്കൾക്കുമെതിരെ പരസ്യ വിമർശനം ഉന്നയിച്ചതിനെത്തുടർന്നായിരുന്നു ഷൈജലിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത്.

ഹരിത വിവാദത്തിന് പിന്നാലെ കോഴിക്കോട്ട് വാർത്താ സമ്മേളനം വിളിച്ച ഷൈജൽ ലീഗിലെ പ്രതിസന്ധിക്ക് ഉത്തരവാദികൾ കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി തങ്ങളും പിഎംഎ സലാമുമാണെന്ന് തുറന്നടിച്ചിരുന്നു. ലീഗിലെയും യൂത്ത് ലീഗിലെയും എംഎസ്എഫിലെയും ഒരു വിഭാഗം നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും ഷൈജൽ പറഞ്ഞിരുന്നു.

അച്ചടക്ക ലംഘനത്തിന് പി പി ഷൈജലിന് ലീഗ് സംസ്ഥാന നേതൃത്വം നേരത്തെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് മൂന്ന് മാസത്തിന് ശേഷമാണ് നോട്ടീസ് അയച്ചത്.

വിശദീകരണം ചോദിക്കാതെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാണിച്ച് ഷൈജൽ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് നടപടി നൽകിയത്. നോട്ടീസ് നൽകിയത് കോടതിയെ തെറ്റിദ്ധരിപ്പിക്കാനെന്ന് ഷൈജൽ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ തിയ്യതി കാണിച്ച് വീണ്ടും പുറത്തായി ഉത്തറവിറക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News