Pinarayi Vijayan: ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ട്: മുഖ്യമന്ത്രി

ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ മത്സ്യതൊഴിലാളികള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ഭരണഘടനയെ തകര്‍ക്കുന്ന ശ്രമങ്ങള്‍ രാജ്യത്ത് നടക്കുന്നു. കേരളത്തിന്റെ സൈന്യത്തിന്റെ ക്ഷേമം ഇടതുപക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തും. മുന്‍ കേന്ദ്ര സര്‍ക്കാരും ഇപ്പോഴത്തെ ബിജെപി സര്‍ക്കാരും മത്സ്യമേഖലയെ തകര്‍ത്തുവെന്നും മത്സ്യബന്ധന മേഖല വിദേശ ട്രോളറുകള്‍ക്ക് തുറന്നു കൊടുക്കുന്ന സമീപനം സ്വീകരിച്ചത് കോണ്ഗ്രസ് കാലത്താണെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യതൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പ് വരുത്തുന്നതില്‍ കേന്ദ്ര നയമാണ് തടസ്സം. ബ്ലൂ ഇക്കോണമി മത്സ്യതൊഴിലാളികളുടെ ആശങ്ക പരത്തുന്നുണ്ട്. കോണ്‍ഗ്രസ് ഭരണ കാലത്ത് ഗാട്ട് കരാര്‍ മൂലം കര്‍ഷകര്‍ തീരാ ദുഖത്തിലായി. വിപണി സാധ്യത കൂടുമെന്നായിരുന്നു പ്രചരണം . എന്നാല്‍, ഇപ്പോള്‍ കാര്‍ഷിക മേഖല തകര്‍ന്നുവെന്നും ബ്ലൂ ഇക്കണമിയും അതേ അവസ്ഥയില്‍ മത്സ്യ മേഖലയെ കൊണ്ടെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയെ ലക്ഷ്യമിടുന്നത് കേരളത്തിലെ വികസനം തടയാൻ : മുഖ്യമന്ത്രി

സിപിഐഎംനെ ദുർബലപ്പെടുത്തുന്ന ശക്തികളെ തുറന്നുകാട്ടി മുഖ്യമന്ത്രി . സിപിഐഎം ദുർബലപ്പെടുമ്പോൾ ദുർബലരാകുന്നത് ദരിദ്ര വിഭാഗം എന്നും മുഖ്യമന്ത്രി .ജനാധിപത്യ ധ്വംസനത്തിനെതിരെ ആരും മിണ്ടുന്നില്ലെന്നും കേന്ദ്രത്തിനെതിരെ ആരും ഒന്നും മിണ്ടുന്നില്ലെന്നും , വികസനം തടയാൻ ബിജെപിയും കോൺഗ്രസ്സും ഒറ്റക്കെട്ട് ആണെന്നും മുഖ്യമന്ത്രി പറഞ്ഞു . കിഫ്ബിയെ ലക്ഷ്യമിടുന്നത് കേരളത്തിലെ വികസനം തടയാനാണെന്നും , കേരളത്തിലെ വികസനം തടയുകയാണ് ഇ ഡി യുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു . കൊല്ലത്ത് സിപിഐഎം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വികസന പ്രവർത്തനങൾക്ക് ഫണ്ട് കിഫ്ബി വഴി കണ്ടെത്തുമെന്ന് പറഞ്ഞപ്പോൾ എന്തെല്ലാം പരിഹാസമായിരുന്നു. 620000 കോടിയിൽ നിന്ന് ഇപ്പോൾ 70000 കോടിയായി ഉയർന്നു . ബിജെപിയും കോൺഗ്രസും വികസനത്തെ എതിർക്കുന്നതിൽ ഒറ്റക്കെട്ട് ആണ് . കേരളത്തിലെ മഹാഭൂരിഭാഗം എംപിമാരും നമ്മുടെ നാടിന് എതിരാണ് . അവിടെ കേരളത്തിന്റെ വികസനത്തെ തടയുന്നു അതിന് കേന്ദ്രവും പിന്തുണ നൽകുന്നു .

നാടിനെ തകർക്കാൻ വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത് എന്നും അതിനൊപ്പം കേന്ദ്രവും ചേരുകയാണ് എന്നും
അവർ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തെ സമീപിച്ചു, അങ്ങനെ കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണം തുടങ്ങിയതാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു . അതോടൊപ്പം ഇ.ഡി എന്താണ് കാണിക്കുന്നത് എന്ന ഉദ്ദേശം വ്യക്തം ആണെന്നും കേരളത്തിൽ ഇപ്പോൾ വികസനം നടക്കുന്നത് കിഫ്ബി യിലൂടെ പണം കിട്ടിയത് കൊണ്ട് ആണെന്നും അദ്ദേഹം പറയുകയുണ്ടായി .

അതോടൊപ്പം കേരളം എന്ന സംസ്ഥാനത്തെ ഒഴിച്ചു നിർത്തി കൊണ്ടാണോ രാജ്യത്തിന്റെ വികസനം എന്ന് കൂടി മുഖ്യമന്ത്രി ചോദിച്ചു .ഇക്കണക്കിനാണെങ്കിൽ നാട് ഒരു ഇഞ്ച് മുന്നോട്ടുപോകില്ല എന്നും ഇടത് സർക്കാരിൻറെ കാലത്ത് വികസനം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് , 25 വർഷത്തെ വികസനം കണ്ടാണ് സർക്കാർ പദ്ധതി എന്നും മുഖ്യമന്ത്രി പറഞ്ഞു .

പ്രതിപക്ഷം എതിർത്താലും എതിർത്തില്ലെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത സർക്കാർ പൂർത്തിയാക്കും എന്നും അതോടൊപ്പം അതിദരിദ്രരായ 64000 പേരെ കണ്ടെത്തി ഇനി അവരുടെ ജീവിതം മെച്ചപ്പെടുത്തും, പ്രതിപക്ഷം എതിർത്താലും എതിർത്തില്ലെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത തങ്ങൾ മാറ്റില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News