കുടത്തിൽ നിന്നും വെള്ളമെടുത്ത് കുടിച്ചതിന് ദളിത് വിദ്യാർഥിയെ അധ്യാപകൻ തല്ലിക്കൊന്നു. രാജസ്ഥാനിലെ ജാലോർ ജില്ലയിലാണ് സംഭവം. സ്വകാര്യ സ്കൂൾ വിദ്യാർഥിയാണ് അധ്യാപകന്റെ മർദനത്തെ തുടർന്ന് മരിച്ചത്. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം ആഘോഷിക്കുന്ന വേളയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം രാജസ്ഥാനിലെ ജയ്പൂരിൽ അരങ്ങേറിയത്.
ജൂലൈ 20നാണ് തന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ അധ്യാപകൻ ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ് തുടർന്ന് ഗുജറാത്തിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അധ്യാപകനായ ചാലി സിങ്ങിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പുറമേ ഇയാൾക്കെതിരെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയുന്നതിനുള്ള നിയമവും ചുമത്തി.
അധ്യാപകന്റെ മർദനമേറ്റ് വിദ്യാർഥി മരിച്ച സംഭവം ദാരൂണമാണ് എന്നും പ്രതിക്കെതിരെ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു. മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here