രക്തച്ചൊരിച്ചിലില്‍ മനം മടുക്കാതെ….കേരളത്തില്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായത് 218 കമ്മ്യൂണിസ്റ്റുക്കാര്‍

സംസ്ഥാനത്ത് 218 സി.പി.ഐ.എം പ്രവര്‍ത്തകരെയാണ് ആര്‍എസ്എസ് സംഘം കൊലക്കത്തിക്കിരയാക്കിയത്.2016 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 16 സി പി ഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസ് സംഘം കൊലപ്പെടുത്തി.ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെരിരായ നിലപാട് സ്വീകരിക്കുന്നുവെന്ന കാരണത്താലാണ് സി.പി.ഐ.എം പ്രവര്‍ത്തകരെ ആര്‍എസ്എസ് വേട്ടയാടുന്നത്.

സംസ്ഥാനത്ത് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ ഇത് വരെയായി 218 സിപിഐഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്.ആര്‍എസ്എസ് നേതാക്കളുടെ അറിവോടെയും പിന്തുണയോടെയും കൃത്യമായി ആസൂത്രണം ചെയ്തതായിരുന്നു ഓരോ കൊലപാതകങ്ങളും.2016ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 16 പ്രവര്‍ത്തകരെയാണ് അരിഞ്ഞ് തള്ളിയത്. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയം നേടിയ ദിവസമാണ് പിണറായിയിലെ സി വി രവീന്ദ്രനെ കൊലപ്പെടുത്തിയത്.

പിന്നീട് ഏങ്ങണ്ടിയൂരിലെ ശശികുമാറിനെ കൊലപ്പെടുത്തി.പയ്യന്നൂരിലെ ഉശിരനായ യുവജനപ്രവര്‍ത്തകന്‍ ധനരാജിനെ വീട്ട്മുറ്റത്തിട്ടാണ് വെട്ടിക്കൊന്നത്.തിരുവനന്തപുരത്തെ സുരേഷ്‌കുമാര്‍,വാളാങ്കിച്ചാല്‍ മോഹനന്‍,ചെറുകാവിലെ മുരളീധരന്‍,കരുവാറ്റയിലെ ജിഷ്ണു,ആലപുഴയിലെ മുഹമ്മദ്മുഹസീന്‍ . വീട്ടിലേക്കുള്ള വഴിയില്‍ വെച്ചായിരുന്നു കണ്ണിപ്പൊയില്‍ ബാബുവിനെ വെട്ടിവീഴ്ത്തിയത്.കാസര്‍ക്കോട്ടെ അബൂബക്കര്‍,വയലാറിലെ അഭിമന്യു,പുതുശേരിയിലെ സനൂപ്,മണ്‍റോ തുരുത്തിലെ മണിലാല്‍,പെരിങ്ങര സന്ദീപ്,തലശേരിയിലെ ഹരിദാസന്‍,ഇന്നലെ പാലക്കാട്ടെ ഷാജഹാനും. ആര്‍എസ്എസിന്റെ വര്‍ഗീയ അജണ്ടകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച കാരണത്താലാണ് ഇവരെയെല്ലാം വര്‍ഗീയ ശക്തികള്‍ കൊലക്കത്തിക്കിരയാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News