ഷാജഹാന്റെ കൊലപാതകം ; ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി | Pinarayi Vijayan

പാലക്കാട്‌ മരുതറോഡ്‌ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan).

ഷാജഹാന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ കർശന നടപടികളെടുക്കും.

കുറ്റമറ്റ അന്വേഷണത്തിലൂടെ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

പാലക്കാട് ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ മരുതറോഡ് കുന്നങ്കാട്ട് ഷാജഹാന് ആയിരങ്ങളുടെ യാത്രാമൊഴി.വീട്ടിലെയും പാര്‍ട്ടി ഓഫീസിലെയും പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം കല്ലേപ്പുള്ളി ജുമുഅത്ത് പള്ളി ഖബര്‍ സ്ഥാനില്‍ സംസ്‌കരിച്ചു.

കേസില്‍ എട്ട് പ്രതികളുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ആര്‍ വിശ്വനാഥ് പറഞ്ഞു. ഷാജഹാന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആര്‍.

കഴിഞ്ഞ രാത്രി 9.15നാണ് ഷാജഹാനെ വെട്ടിവീഴ്ത്തിയത്. സുഹൃത്ത് സുരേഷിനൊപ്പം നില്‍ക്കുമ്പോഴാണ് ബൈക്കിലെത്തിയ സുരേഷിന്റെ മകനടങ്ങുന്ന ആര്‍എസ്എസ് സംഘം വടി വാളുമായി ചാടി വീണത്. കാലിനും കഴുത്തിനും തലയ്ക്കും ആഴത്തില്‍ മുറിവേറ്റു. പ്രതികളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും പരിചയക്കാരാണെന്നും ദൃക്സ്സാക്ഷി സുരേഷ് പറഞ്ഞു.കേസില്‍ എട്ടുപ്രതികളുണ്ടെന്ന് ജില്ലാ പൊലിസ് മേധാവി ആര്‍ വിശ്വനാഥ് വ്യക്തമാക്കി.

രാഷ്ട്രീയ കൊലപാതകമാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.പ്രതികളുടെ വിവരങ്ങളും പൊലിസ് ശേഖരിച്ചു. ഷാജഹാന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി ഉച്ചയോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിട്ടുനല്‍കി.

കല്ലേപ്പുള്ളി ലോക്കല്‍ കമ്മിറ്റി ഓഫിസിലും കുന്നങ്കാട്ടെ വീട്ടിലും പൊതുദര്‍ശനം. പിന്നീട് കല്ലേപ്പുള്ളി ജുമഅത്ത് പള്ളിയില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഖബറടക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here