കേരളത്തിലെ LDF സർക്കാരിനെ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അസ്ഥിരീകരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് സി പി ഐ (എം) പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് (Prakash Karat).
കിഫ്ബിയ്ക്കെതിരായ ED അന്വേഷണം ഇതിൻ്റെ ഭാഗമാണ്. ജനകീയ വികസന പദ്ധതികളെ തടസ്സപ്പെടുത്തുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്രം വിഭവങ്ങൾ കൃത്യമായി പങ്കുവെക്കുന്നില്ലെന്നും കോഴിക്കോട് ഡി വൈ എഫ് ഐ ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് പ്രകാശ് കാരാട്ട് പറഞ്ഞു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാതിരുന്ന ഒരേ ഒരു പ്രസ്ഥാനം ആർ എസ് എസ് മാത്രമെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. 1925 ൽ ആ പ്രസ്ഥാനം രൂപീകൃതമായെങ്കിലും 1947 വരെ സ്വാതന്ത്ര്യസമരത്തിന്റെ ഒരു ഘട്ടത്തിലും ഒരു ആർ എസ് എസ്സുകാരന്റെയും സാന്നിധ്യം കാണാൻ സാധിക്കില്ല. എന്നും രാഷ്ട്രീയനേട്ടം മാത്രമായിരുന്നു ആർ എസ് എസ്സിന്റെ ലക്ഷ്യമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
തൊഴിൽ രഹിതരോട് കോൺഗ്രസ് പിന്തുടർന്ന സമീപനം കൂടുതൽ ശക്തമായി പിന്തുടരുകയാണ് ബി ജെ പിയെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഈ സാഹചര്യത്തിലാണ് എവിടെ തൊഴിൽ എന്ന ചോദ്യവുമായി യുവത തെരുവിലിറങ്ങുന്നതെന്ന് പത്തനംതിട്ടയിൽ ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് ഇ പി ജയരാജൻ പറഞ്ഞു.
ഇന്ത്യ സ്വാതന്ത്ര്യം(India) ( independence) നേടിയതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ(Communist Party) പങ്ക് വളരെ വലുതെന്ന് ബൃന്ദ കാരാട്ട്(Brinda Karat)പറഞ്ഞു. ഫ്രീഡം സ്ട്രീറ്റ് ചരിത്ര പ്രാധാന്യം നിറഞ്ഞതാണ്. ദേശീയ ബോധം പഠിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് എന്ത് അര്‍ഹതയാണുള്ളതെന്നും ബൃന്ദ കാരാട്ട് ചോദിച്ചു.
ഗൂഡാലോചന കേസുകളില്‍ എല്ലാം പ്രതികളാക്കിയത് കമ്യൂണിസ്റ്റുകാരെയാണ്. ഷാജഹാന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലിയര്‍പ്പിയ്ക്കുന്നുവെന്നും ഷാജഹാന്റെ കുടുംബത്തോട് വ്യക്തിപരമായി ചേര്‍ന്നു നില്‍ക്കുന്നുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം തന്നില്‍ ഞെട്ടലുളവാക്കിയെന്നും ഗാന്ധിജിയുടെ പേരിനൊപ്പം സവര്‍ക്കറുടെ പേര് പരാമര്‍ശിച്ച് മോദി അപമാനിച്ചുവെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
പ്രസംഗത്തില്‍ പ്രധാനമന്ത്രി ഒരിക്കല്‍ പോലും ഭരണഘടനയെപ്പറ്റി പരാമര്‍ശിച്ചില്ല. ത്രിവര്‍ണത്തിന്റെ മൂല്യം ഉയര്‍ത്തി പിടിക്കണം. മൂവര്‍ണക്കൊടിയുടെ മൂല്യങ്ങളാണ് ഭരണഘടനയിലുള്ളത്. ആ മൂല്യങ്ങളെ തിരസ്‌കരിക്കലാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ബൃന്ദ കാരാട്ട് പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here