നരേന്ദ്ര മോദി ചരിത്രത്തെ തിരുത്താൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ചരിത്രം സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചവരുടേതല്ല. പുതിയ ചരിത്രം രചിക്കാനായാണ് സംഘപരിവാറും കേന്ദ്ര സർക്കാരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡിവൈഎഫ്‌ഐ ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്തിന്റെ വൈസ്രോയിയുടെ മുന്നിൽ പോയി നമ്മൾ തമ്മിൽ ഒരു പ്രശ്‌നവുമില്ല, ഞങ്ങൾ നിങ്ങൾക്കെതിരല്ല നിങ്ങളുടെ കൂടെയാണ് എന്ന് പറഞ്ഞവരാണ് അന്നത്തെ സംഘപരിവാർ വിഭാഗം.
രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോടൊപ്പം ഞങ്ങളില്ല എന്ന് പറഞ്ഞ ഒരു വിഭാഗത്തിന്റെ പിന്തുടർച്ചക്കാർ ഇപ്പോൾ സ്വാതന്ത്ര്യ സമരത്തിന്റെ നേരവകാശികളായി ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗോൾവാൾക്കറുടേയും സവർക്കറുടേയും ആശയങ്ങൾ പിന്തുടരുന്ന വർഗീയ വാദികൾ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ നിർമ്മാണത്തിന് പിന്നിലെ വിശാലസങ്കൽപ്പത്തെ, മതനിരപേക്ഷ സ്വഭാവത്തെ തന്നെ അട്ടിമറിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ആ വർഗീയവാദികളാലാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നയിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here