കൂടത്തായ് കൊലപാതക പരമ്പരയിൽ റോയ് തോമസ്, സിലി വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് കോടതി ആഗസ്റ്റ് 20 ലേക്ക് മാറ്റി. കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതി ഇരു കേസിലും ഇന്ന് വാദം കേട്ടു.
ജോളി ജയിലിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കേസിലെ റിവിഷൻ ഹർജിയും ശനിയാഴ്ച തന്നെ കോടതി പരിഗണിക്കും. റോയ് തോമസ് വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജി അംഗീകരിക്കരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മുഖ്യ പ്രതി ജോളി അടക്കമുള്ളവർക്കെതിരെ തെളിവുണ്ടെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ വാദിച്ചു. സിലി വധക്കേസിൽ പ്രതികൾ കുറ്റക്കാരല്ലെന്ന വാദമാണ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായ ബി എസ് ആളൂർ മുന്നോട്ട് വെച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here