Kochi: ഇടച്ചിറ ഫ്‌ലാറ്റിലെ കൊലപാതകം; പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

കൊച്ചി(Kochi) ഇടച്ചിറ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട സജീവ് കൃഷണയുടെ മൃതശരീരത്തില്‍ നിരവധി കുത്തേറ്റ പാടുകള്‍. സജീവിന് ക്രൂരമര്‍ദനമേറ്റിരുന്നതായും പൊലീസ്(police) ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി. അതേസമയം, ഒളിവില്‍ പോയ അര്‍ഷാദിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് വൈകീട്ടോടെ വ്യക്തമാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചു.

ചൊവ്വാഴ്ച വൈകീട്ടാണ് ഇടച്ചിറയിലെ ഫ്‌ലാറ്റില്‍ യുവാവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.മരിച്ചത് മലപ്പുറം വണ്ടൂര്‍ സ്വദേശി സജീവ് കൃഷ്ണയാണെന്ന് പിന്നീട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.മൃതദേഹത്തില്‍ നിരവധി കുത്തേറ്റ പാടുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. തലയിലും കഴുത്തിലും നെഞ്ചിലുമൊക്കെയാണ് കുത്തേറ്റ പാടുകള്‍ കണ്ടത്.കൂടാതെ സജീവിന് ക്രൂര മര്‍ദനമേറ്റിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇതിനിടെ സജീവിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പയ്യോളി സ്വദേശി അര്‍ഷാദിനെ കാണാതായിരുന്നു.ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. അര്‍ഷാദിനെ കണ്ടെത്തി ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിന്റെ ചുരുളഴിയുമെന്നാണ് പോലീസ് കരുതുന്നത്.പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടൊ എന്ന് വൈകീട്ടോടെ വ്യക്തമാകുമെന്നും കമ്മീഷണര്‍ അറിയിച്ചു.

അതേസമയം മകന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സജീവിന്റെ അച്ഛന്‍ രാമകൃഷ്ണന്‍ പറഞ്ഞു. ഇടച്ചിറയിലെ ഫ്‌ലാറ്റില്‍ സജീവ് ഉള്‍പ്പടെ നാല് യുവാക്കള്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.ഇതില്‍ രണ്ട് പേര്‍ കഴിഞ്ഞ ദിവസം ടൂറിന് പോയി തിരിച്ച് വന്നപ്പോഴേയ്ക്കും സജീവ് കൊല്ലപ്പെടുകയായിരുന്നു.ഇന്‍ഫോ പാര്‍ക്കിന് സമീപത്തെ സ്വകാര്യ ഹോട്ടലില്‍ ജീവനക്കാരനായിരുന്നു സജീവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News