സിവിക് ചന്ദ്രന്‍ കേസ്;കോടതിയുടെ ഉത്തരവ് ദൗര്‍ഭാഗ്യകരം:മന്ത്രി വീണാ ജോര്‍ജ്|Veena George

സിവിക് ചന്ദ്രന്‍ കേസില്‍ കോടതിയുടെ ഉത്തരവ് ദൗര്‍ഭാഗ്യകരമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്(Veena George). ഉത്തരവിലെ പരാമര്‍ശം സ്ത്രീ വിരുദ്ധമാണെന്നും മന്ത്രി പ്രതികരിച്ചു.

പൊതു സമൂഹം കോടതികളെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ഇങ്ങനെയുള്ള വിധികള്‍ ആ പ്രതീക്ഷയ്ക്ക് എതിരെന്നും വിധി സ്ത്രീ വിരുദ്ധമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

Civic Chandran: സിവിക് ചന്ദ്രന്‍ കേസ്; ആദ്യ കോടതി വിധിയും വിവാദത്തില്‍

സിവിക് ചന്ദ്രനെതിരായ(Civic Chandran) ലൈംഗിക പീഡന കേസിലെ ആദ്യ കോടതി വിധിയും വിവാദത്തില്‍. പട്ടികജാതി അതിക്രമ നിരോധന പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി പറഞ്ഞത്. നിയമത്തിന് മുമ്പില്‍ എല്ലാവരും തുല്യരാണ്.

പട്ടികജാതിയെന്നോ പട്ടികവര്‍ഗമെന്നോ എന്നുള്ളതല്ല, ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശില്‍പ്പികള്‍ പ്രതീക്ഷിച്ചത്. ജാതി രഹിത സമൂഹമാണ് ലക്ഷ്യമാക്കേണ്ടത്. പട്ടികജാതിക്കാരിയാണെന്ന അറിവോടെയുള്ള ലൈംഗികാതിക്രമമല്ല നടന്നത്. അതിജീവിത കാര്യബോധമില്ലാത്തയാളല്ലെന്നും കോടതി പറഞ്ഞു.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയുടേതാണ് ഈ ഉത്തരവും.

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരമാണെന്നായിരുന്നു കഴിഞ്ഞദിവസം കോടതി(court) നടത്തിയ വിചിത്ര ഉത്തരവ്. സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം. നിരവധി വിമര്ശനങ്ങളാണ് ഇതിനെതിരെ ഉയർന്നുവന്നത്. വസ്ത്രധാരണം പ്രകോപനപരമാണെന്നും, പീഡനാരോപണം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യാപേക്ഷയില്‍ സിവിക് ചന്ദ്രന്‍ നല്‍കിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങല്‍ ധരിച്ചുവെന്നാണ്. അതുകൊണ്ട് 354 എ പ്രാഥമികമായി കേസില്‍ നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു.

74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാതിരെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 354-ാം വകുപ്പ് ലൈംഗിക പീഡനത്തെ കുറിച്ചും അതിനുള്ള ശിക്ഷയെ കുറിച്ചുമാണ് പറയുന്നത്.

ഈ വകുപ്പ് പ്രയോഗിക്കണമെങ്കില്‍ ശാരീരികമായി സ്പര്‍ശം ഉണ്ടാവുകയും ലൈംഗികാവശ്യത്തിനായുള്ള ചേഷ്ടകള്‍ നടത്തുകയും ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടുകയും വേണമെന്നും കോടതി നിരീക്ഷിച്ചു.

എസ്സി- എസ്ടി ആക്ട് പ്രകാരം പ്രതിക്കെതിരെ കുറ്റം നിലനില്‍ക്കുമെന്നും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. 2020ല്‍ കോഴിക്കോട് നടന്ന ഒരു ക്യാമ്പിനിടെ സിവിക് ചന്ദ്രന്‍ പരാതിക്കാരിയെ ലൈംഗികമായി കീഴ്പ്പെടുത്താന്‍ ശ്രമിച്ചു എന്നാണ് കേസ്. മറ്റൊരു യുവ എഴുത്തുകാരിയും സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here