Governor : ഗവർണർക്കെതിരെ കേരള സർവകലാശാലയിലും പ്രതിഷേധം ശക്തം

കണ്ണൂർ സർവകലാശാലയ്ക്ക് ( Kannur University ) പിന്നാലെ കേരള സർവകലാശാലയിലും ഗവർണർക്കെതിരെ പ്രതിഷേധം ശക്തിപ്പെടുന്നു. സെനറ്റ് പ്രതിനിധിയെ ഉൾപ്പെടുത്താതെ വി.സിയെ കണ്ടെത്താനുള്ള സെർച്ച് കമ്മിറ്റിക്ക് ഗവർണർ രൂപം നൽകിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

സർവകലാശാലാ ചട്ടത്തിനു വിരുദ്ധമായി ഗവർണർ രണ്ടംഗ സെർച്ച്‌ കമ്മറ്റി രൂപീകരിച്ച്‌ ഉത്തരവിട്ടതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കേരള സർവകലാശാലയുടെ സെനറ്റ്‌ യോഗം ഇന്ന് ചേരും. തുടർനടപടികൾ സംബന്ധിച്ച്‌ തീരുമാനിക്കും. തുടർന്ന് സിൻഡിക്കേറ്റ് യോഗവും ചേരും.

അതേസമയം ഗവർണർ തുടർച്ചയായി സൃഷ്ടിക്കുന്ന പ്രതിസന്ധികളെ ‘ഗവർണർ–സർക്കാർ ഏറ്റുമുട്ട’ലാക്കുന്ന മാധ്യമങ്ങൾ സഹായിക്കുന്നത്‌ ജനാധിപത്യ അട്ടിമറി ലക്ഷ്യമിടുന്ന ബിജെപിയെ. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടാൻ വിമുഖത കാണിച്ചതുമുതൽ ഗവർണറുടെ ഓരോ നടപടിയും സർക്കാരിന്‌ എതിരായിട്ടായിരുന്നു .

കേന്ദ്ര മന്ത്രി വി മുരളീധരനും രാജ്‌ഭവൻ കേന്ദ്രീകരിച്ചുള്ള സംഘപരിവാർ സംഘവും നടത്തുന്ന ഗൂഢാലോചനയാണ്‌ ഇതിനെല്ലാം പിന്നിൽ. കേന്ദ്ര ഏജൻസി വഴിയുള്ള നീക്കം വേറെയും. ഇല്ലാത്ത അധികാരം ഉപയോഗിച്ച്‌ സർവകലാശാലകളെ വരുതിയിൽ കൊണ്ടുവരാനാണ്‌ ഗവർണർ ശ്രമിക്കുന്നത്‌. കാലടി സംസ്കൃത സർവകലാശാല പിടിച്ചെടുക്കാൻ നടത്തിയ ശ്രമം പൊളിഞ്ഞത്‌ സർക്കാരിനെതിരായ നീക്കം കടുപ്പിക്കാൻ കാരണമായി.

രാജ്യത്തെ പ്രധാനപ്പെട്ട സംസ്കൃത സർവകലാശാലയിൽ മതനിരപേക്ഷ നിലപാടുള്ള ഡോ. എം വി നാരായണനെ വിസിയാക്കാതിരിക്കാനായിരുന്നു ശ്രമം. കണ്ണൂർ വിസി ഗോപീനാഥ്‌ രവീന്ദ്രന്റെ കാലാവധി നീട്ടിക്കൊടുത്തതിനെതിരെ രംഗത്ത്‌ വന്നതിനു പിന്നിലും ആർഎസ്‌എസിന്റെ ഇംഗിതമായിരുന്നു.

പേഴ്‌സണൽ സ്‌റ്റാഫ്‌ നിയമന വിവാദം, ഓർഡിനസുകൾ തടയൽ, രണ്ടംഗ സെർച്ച്‌ കമ്മിറ്റി, കണ്ണൂരിലെ ചട്ടവിരുദ്ധ ഇടപെടൽ തുടങ്ങിയവ ഇതിന്റെ തുടർച്ചയാണ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News