Kozhikode : സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

രാജ്യദ്രോഹ ഇടപാടുകൾ നടന്നെന്ന് സംശയിക്കപ്പെടുന്ന കോഴിക്കോട് (Kozhikode) സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ മുഖ്യപ്രതി പി.പി.ഷബീർ അറസ്റ്റിൽ. ഒരു വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വയനാട്ടിൽ വച്ചാണ് പൊലീസ് പിടികൂടിയത്. കേസിൽ നാല് പ്രതികളിൽ മുഖ്യസൂത്രധാരന്മാർ എന്ന് പൊലീസ് കരുതുന്ന രണ്ട് പേരിലൊരാളാണ് ഷബീർ. പ്രതികൾക്കായി നേരത്തെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വെള്ളിയാഴ്ച രാത്രി വയനാട്, പൊഴുതന-കുറിച്യാർമല റോഡ് ജങ്ഷനിൽവെച്ച് എസ്.ഐ.പവിത്രന്റ നേതൃത്വത്തിലുള്ള സംഘം വാഹനം തടഞ്ഞു നിർത്തി ഷബീറിനെ പിടികൂടുകയായിരുന്നു. പൊഴുതനയിലെ റിസോർട്ടിൽ എത്തിയതായിരുന്നു ഷബീർ.

ഷമീർ എന്ന് പേരു മാറ്റിയാണ് വയനാട്ടിൽ എത്തിയിരുന്നത്. ഇയാൾ ഉൾപ്പെടെ നാലു പ്രതികൾ ഒരു വർഷത്തോളമായി ഒളിവിലായിരുന്ന സാഹചര്യത്തിലാണ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.നേരത്തെ കേസിലെ പ്രതികളുടെ അക്കൗണ്ടിൽ 46 കോടി രൂപ വന്നതായി കണ്ടെത്തിയിരുന്നു.

രാജ്യത്തിന്റെ പലഭാഗങ്ങളിൽനിന്നും വിദേശത്തുനിന്നും കേസിലെ പ്രതികളായ ചാലപ്പുറം പുത്തൻപീടിയേക്കൽ പി.പി. ഷബീർ, മലപ്പുറം കുട്ടശ്ശേരി സ്വദേശി നിയാസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം വന്നിട്ടുണ്ടെന്നാണ് കണ്ടെത്തിയത്.

ഷബീറിന്റെ സഹോദരൻ മൊയ്തീൻ കോയയും അദ്ദേഹത്തിന്റെ മകനുമെല്ലാം കേസിൽ പ്രതികളാണ്.കുറ്റകൃത്യങ്ങൾക്കുവേണ്ടിയാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉപയോഗിക്കുന്നതെന്ന് നേരത്തേ അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

പാകിസ്താനിലേക്ക് ഉൾപ്പെടെ കോഴിക്കോട്ടെ എക്‌സ്‌ചേഞ്ച് വഴി ഫോൺകോൾ പോയിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകലുകൾക്ക് ഉപയോഗിക്കുന്നതും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ചാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News