Kannur : കണ്ണൂര്‍ സര്‍വ്വകലാശാല വിവാദം; കള്ളക്കഥ എട്ടുനിലയില്‍ പൊട്ടി; ജോസഫ് സ്‌കറിയ എല്ലാ യോഗ്യതകളിലും പിന്നില്‍

കണ്ണൂര്‍ സര്‍വ്വകലാശാല ( Kannur University ) അസോസിയേറ്റ് പ്രൊഫസര്‍ നിയമനം സംബന്ധിച്ച് പ്രചരിക്കുന്ന കള്ളകഥകള്‍ പൊളിക്കുന്ന വിവരാവകാശ രേഖ പുറത്ത്. നിയമനത്തിന് പ്രിയ വര്‍?ഗീസിനേക്കാള്‍ യോ?ഗ്യത ജോസഫ് സ്‌ക്കറിയ എന്നയാള്‍ക്കുണ്ടെന്നായിരുന്നു വ്യാഖ്യാനം. യോഗ്യത സംബന്ധിച്ച അക്കാദമിക മാനദണ്ഡങ്ങളില്‍ പ്രിയ വര്‍ഗീസിനേക്കാള്‍ മികച്ച റെക്കോഡാണ് ജോസഫ് സ്‌ക്കറിയയ്ക്ക് എന്നതരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ വാസ്തവം എന്താണ് എന്ന് വ്യക്തത തരുന്ന വിവരാവകാശ രേഖകള്‍ പുറത്തു വന്നിരിക്കുകയാണ്. ഇതു പ്രകാരം കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി പരിഗണിക്കുന്ന യുജിസി നെറ്റ് (നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്) ഇല്ലാത്ത ആളാണ് ജോസഫ് സ്‌കറിയ. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി കോളേജ് അധ്യാപനത്തിലേക്കെത്താന്‍ താല്‍പര്യമുള്ളവര്‍ പ്രഥമ പരിഗണന നല്‍കുന്ന യോഗ്യത പരീക്ഷയാണ് നെറ്റ്.

കണ്ണൂര്‍ സര്‍വ്വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നെറ്റ് യോഗ്യത ഇല്ലാത്ത ഒരേ ഒരാള്‍ ഈ ജോസഫ് സ്‌കറിയയാണ്. 1991ലാണ് കോളേജ് അധ്യാപനത്തിന് അടിസ്ഥാന യോഗ്യതയായി യുജിസി നെറ്റ് ഏര്‍പ്പെടുത്തുന്നത്. ജോസഫ് സ്‌കറിയ മലയാളത്തില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നത് 1992ലാണ്. സ്വഭാവികമായും രാജ്യത്ത് പൊതുവില്‍ നടക്കുന്ന യോഗ്യത പരീക്ഷ എന്തുകൊണ്ട് അദ്ദേഹത്തിന് അപ്രാപ്യമായി എന്നൊരു ചോദ്യം ഇവിടെ ഉയരുന്നു.

അക്കാദമിക രംഗത്തെ മറ്റ് പ്രകടനങ്ങള്‍ പരിശോധിച്ചാല്‍ ജോസഫ് സ്‌കറിയയ്ക്ക് ബിരുദത്തിന് 52 ശതമാനം മര്‍ക്കാണുള്ളത്. എന്നാല്‍ ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരില്‍ ബിരുദത്തിന് ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിയിരിക്കുന്നത് പ്രിയ വര്‍ഗീസാണ്. 70 ശതമാനം മാര്‍ക്കാണ് പ്രിയ വര്‍ഗീസിനുള്ളത്.

മറ്റൊരു വസ്തുതയെന്തെന്നാല്‍ മുഴുവന്‍ അപേക്ഷരുടെയും ബിരുദ മാര്‍ക്ക് പരിശോധിച്ചാല്‍ ഏറ്റവും കുറവ് മാര്‍ക്കുള്ളയാളാണ് ജോസഫ് സ്‌കറിയ. ബിരുദാനന്തര ബിരുദത്തില്‍ രണ്ട് പേര്‍ക്ക് മാത്രമാണ് ഫസ്റ്റ് ക്ലാസ് യോഗ്യതയുള്ളത്. അതിലൊരാള്‍ പ്രിയ വര്‍ഗീസും മറ്റൊരാള്‍ ഗണേഷ് സിയുമാണ്.

ഇന്റര്‍വ്യുവിലേക്ക് പരിഗണിക്കുന്നതിന് ഏറ്റവും കുറഞ്ഞ മാര്‍ക്ക് അതായത് കട്ട് ഓഫായി പരിഗണിക്കുന്നത് ബുരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കാണ്. ജോസഫ് സ്‌കറിയയിക്ക് ബുരുദാനന്തര ബിരുദത്തിലുള്ളത് 55 ശതമാനം മാര്‍ക്കാണ്. അതായത് ഒന്ന് കടന്നുകൂടി എന്ന് പറയാം.

ഉദ്യേഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച പബ്ലിക്കേഷനുകള്‍ പ്രസിദ്ധീകിരിച്ചിട്ടുള്ള ജേര്‍ണലുകളുടെ അംഗീകാരം ഇവ സംബന്ധിച്ച് സ്‌ക്രീനിംഗ് കമ്മിറ്റിയോ സെലക്ഷന്‍ കമ്മിറ്റിയോ പ്രത്യേകം രേഖപ്പെടുത്തലുകള്‍ നടത്തിയിട്ടില്ലെന്നും വിവരാവകാശ രേഖയില്‍ പറയുന്നുണ്ട്. ഇത്തരത്തില്‍ അക്കാദമിക റെക്കോഡുകളില്‍ എല്ലാം പിന്നില്‍ നില്‍ക്കുന്ന, അധ്യാപനത്തിന്റെ അടിസ്ഥാന യോഗ്യത പോലും നേടാത്ത വ്യക്തിയെയാണ് എല്ലാം തികഞ്ഞയാളായി അവതരിപ്പിക്കുന്നത്. വസ്തുതകളെ വളച്ചൊടിച്ച് രാഷ്ട്രീയ ലാഭത്തിനായി അവതരിപ്പിക്കുമ്പോള്‍ മറ്റ് മൂല്യങ്ങള്‍ക്കൊന്നും പുല്ല് വില കല്‍പ്പിക്കില്ലെന്നതിന് മറ്റൊരു ഉദാഹരണം കൂടിയാണ് ഈ സംഭവം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here