Walayar | വാളയാറിൽ വിദ്യാർഥികൾക്ക്‌ ബസിൽ മർദനം; അഞ്ച്‌ ആർഎസ്‌എസ്‌ പ്രവർത്തകർ

കോയമ്പത്തൂർ ചാവടിയിലെ സ്വകാര്യ കോളേജ്‌ ബസ്‌ തടഞ്ഞ് വിദ്യാർഥികളെ ആക്രമിച്ച സംഭവത്തിൽ അഞ്ച് ആർഎസ്എസ് പ്രവർത്തകർ അറസ്‌റ്റിൽ. കഞ്ചിക്കോട് മുക്രോണി തുമ്പിക്കുന്നം സ്വദേശി രോഹിത്ത്, സുജീഷ്‌, സത്യദത്ത്‌, നിഖിൽ, അക്‌ബർ എന്നിവരെയാണ് വാളയാർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

വ്യാഴാഴ്‌ച വൈകിട്ടാണ് ദേശീയപാത കഞ്ചിക്കോട് റെയിൽവേ ജംഗ്ഷനിൽ വെച്ച്‌ സ്വകാര്യ കോളേജ്‌ ബസിൽ കയറി ആർഎസ്എസ് പ്രവർത്തകർ വിദ്യാർഥികളെ മർദ്ദിച്ചത്‌. കോളേജിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇതിനു പ്രതികാരമെന്നോണം ആർഎസ്‌എസ്‌ പ്രവർത്തകനായ മുക്രോണി സ്വദേശിയുടെ നിർദ്ദേശപ്രകാരം ഒരു പറ്റമാളുകൾ ബസിൽ കയറി ക്രൂര മർദ്ദനമഴിച്ച്‌ വിടുകയായിരുന്നു.

പെൺകുട്ടികൾ ഉൾപ്പെടെ മുപ്പതിലേറെ പേർ ബസിലുണ്ടായിരുന്നു. സംഭവം വാളയാർ പൊലീസിൽ അറിയിച്ചെങ്കിലും വിദ്യാർഥികൾ പരാതി നൽകാത്തതിനെ തുടർന്ന് കേസെടുത്തിരുന്നില്ല. ബസിലെ സിസിടിവി ദൃശ്യങ്ങൾ വെള്ളിയാഴ്‌ച പുറത്ത്‌ വന്നതോടെയാണു പൊലീസ്‌ കേസെടുത്ത്‌ അന്വേഷണമാരംഭിച്ചത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here