Jagathi Sreekumar: വിമര്‍ശിച്ചതിന്റെ പേരില്‍ പലരും സിനിമയില്‍ ക്ഷണിക്കാതിരുന്നിട്ടുണ്ട്; സോഷ്യല്‍മീഡിയയില്‍ വൈറലായി ജഗതിയുടെ പഴയ ഇന്റര്‍വ്യൂ

ജീവിതത്തില്‍ തനിക്ക് കുറച്ചധികം ആളുകളോട് കടപ്പാടുണ്ടെന്ന് നടന്‍ ജഗതി ശ്രീകുമാര്‍. കൈരളി ടി വിക്ക് മുന്‍പൊരിക്കല്‍ നല്‍കിയ അഭിമുഖത്തിലാണ് ജഗതി തന്റെ മനസ് തുറക്കുന്നത്.

തനിക്ക് തന്റെ ജീവിതത്തില്‍ ഒരുപാട് പേരോട് കടപ്പാടുണ്ട്. മാതാപിതാക്കളോടും തന്റെ ഗുരുനാഥന്മാരോടും പിന്നീട് തന്റെ പ്രേക്ഷകരോടും തനിക്ക് കടപ്പാടുണ്ടെന്ന് ജഗതി ശ്രീകുമാര്‍. അറിവിന്റെ കാര്യത്തിലും അല്ലാതെയും, തനിക്ക് അറിവ് പകര്‍ന്നു തന്ന ഗുരുനാഥന്മാരോടും തനിക്ക് കടപ്പാടുണ്ട്

എന്നെ ഇപ്പോള്‍ നിലനിര്‍ത്തുന്നത് പ്രേക്ഷകരാണ്. അതിനാല്‍ തന്നെ പ്രേക്ഷകരോടും നിര്‍മ്മാതാക്കളോടും തനിക്ക് കടപ്പാടുണ്ട്. മൂന്ന് ദശകങ്ങളായി ഞാന്‍ ഈ ഒരു ഫീല്‍ഡില്‍ നില്‍ക്കുന്നുവെങ്കില്‍ ഈ ഒരു വിഭാഗം ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. തന്നെ വിഷമിപ്പിച്ച പല കാര്യങ്ങളും അഭിനയ ജീവിതത്തില്‍ തനിക്കുണ്ടായിട്ടുണ്ട്.

താനാരെയോ ബലാത്സംഗം ചെയ്തു എന്ന് തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. 13 വര്‍ഷത്തോളം താന്‍ കേസും നടത്തി. ഇതൊക്കെ കലാകാരന്‍ എന്ന നിലയില്‍ എന്നെ മാനസികമായി തളര്‍ത്തിയ ഒരു വിഷയമാണ്. ആ വാര്‍ത്ത തന്നെയും തന്റെ കുടുംബത്തെയും ഒരുപാട് വേദനിപ്പിച്ചു

ഇതിന്റെ പേരില്‍ ആറേഴുമാസത്തോളം തന്നെ ഒരു സിനിമയിലും ക്ഷണിക്കാതിരുന്നിട്ടുണ്ട്. പലരും പല വിഐപികളും ഉള്ള വേദിയില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ട്. പല വിഐപി സദസ്സുകളിലും അപമാനിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം തന്നെ മാനസികമായി തളര്‍ത്തിയ ഒരു സംഭവമാണെന്ന് ജഗതി പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News