തിരുവനന്തപുരം നെയ്യാറ്റിൻകര അമരവിളയിൽ 45 ലക്ഷം രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. രാജസ്ഥാൻ സ്വദേശി രാമാനന്ദ പണ്ഡ്യയെ രേഖകളില്ലാത്ത പണം കൈവശം വച്ചതിന് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
രാവിലെ 7.20 ഓടെ കൊട്ടാമത്ത് എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് രേഖകൾ ഇല്ലാത്ത പണം പിടികൂടിയത്. സ്വകാര്യ ഓൾവോ ബസ്സിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്ന രാജസ്ഥാൻ സ്വദേശി രാമാനന്ദ പണ്ഡ്യയെയാണ് രേഖകളില്ലാത്ത പണം കൈവശം വച്ചതിന് എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത് പൊലീസിന് കൈമാറി.
ചോദ്യം ചെയ്യലിൽ പണം തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു ഇയാളുടെ ജോലി
ഒരു തവണ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്ത് പണം എത്തിക്കുന്നതിന് 4000 രൂപയാണ് ഇയാളുടെ പ്രതിഫലം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here