Delhi:എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി, ഇറച്ചിവെട്ടുകാരന്‍ പിടിയില്‍

എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചിവെട്ടുകാരന്‍ ദില്ലി(Delhi) പൊലീസ് പിടിയില്‍. സെന്‍ട്രല്‍ ദില്ലിയിലെ യമുന ഖാദര്‍ വനമേഖലയിലാണ് സംഭവം. എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത നിലയിലാണ് കണ്ടെത്തിയത്. കേസില്‍ 36 കാരനായ ബാദ്ഷാ എന്ന റിസ്വാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവ് പെണ്‍കുട്ടിയുടെ കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ തുര്‍ക്ക്മാന്‍ ഗേറ്റ് ഏരിയയില്‍ കശാപ്പുകാരനായി ജോലി ചെയ്യുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഓഗസ്റ്റ് അഞ്ചിന് പുലര്‍ച്ചെ പിതാവാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന് മനസ്സിലാക്കിയത്. കുട്ടിക്കായി അയല്‍പക്കത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം വികൃതമായ നിലയില്‍ യമുന ഖാദര്‍ മേഖലയില്‍ കണ്ടെത്തിയത്.

കശാപ്പുകാരനായ ബാദ്ഷാ കുട്ടിയെ ഇടയ്ക്കിടെ സന്ദര്‍ശിക്കാറുണ്ടെന്നും മിഠായി നല്‍കി സൗഹൃദം സ്ഥാപിച്ചിരുന്നതായും പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അമ്മയുമായി അടുപ്പം പുലര്‍ത്തിയെന്നും പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നതായും റിസ്വാന്‍ വെളിപ്പെടുത്തിയതായി ഡിസിപി പറഞ്ഞു. അമ്മയുമായി പ്രതി അടുത്തിടപഴകുന്നത് പെണ്‍കുട്ടി കണ്ടെന്നും സംഭവം പുറത്തറിയാതിരിക്കാനാണ് അവളെ ഇല്ലാതാക്കാന്‍ തീരുമാനിച്ചതെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

താന്‍ സംഭവദിവസം ഇരയുടെ അയല്‍പക്കത്തെത്തി ലഹരി ഉപയോഗിച്ചു. ശേഷം എല്ലാവരും ഉറങ്ങാനായി കാത്തിരുന്നു. എല്ലാവരും ഉറങ്ങിയ ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി യമുന ഖാദറിന്റെ തൊട്ടടുത്ത വനമേഖലയിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. അതിനുശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News