Kollam:ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട ശേഷം ലൈംഗികാതിക്രമം; യുവാവിനെ പിടികൂടി

ഇന്‍സ്റ്റഗ്രാമില്‍ കൂടി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫോണിലൂടെ നിരന്തരം ബന്ധപ്പെടുകയും, പിന്നീട് വീട്ടില്‍ അതിക്രമിച്ചകയറിയും, ബൈക്കില്‍ കയറ്റിക്കൊണ്ടുപോയും ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത യുവാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം പോരുവഴി ഇടക്കാട് ഒറ്റപ്ലാവിള തെക്കേതില്‍ വീട്ടില്‍ വിശ്വനാഥന്‍ ആചാരിയുടെ മകന്‍ അഖില്‍ വി (23) ആണ് തിങ്കള്‍ ഏനാത്ത് പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രാത്രിതന്നെ റിമാന്‍ഡ് ചെയ്തു.

ഇയാള്‍ 6 മാസം മുമ്പാണ് പതിനേഴുകാരിയുമായി സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ടജ്. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമിലും ഫോണ്‍ മുഖേനയും പെണ്‍കുട്ടിയുമായി നിരന്തരം ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം, നേരില്‍ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആവശ്യം നിരസിച്ചപ്പോള്‍ ഈവര്‍ഷം ഏപ്രിലില്‍ ഒപ്പം ചെന്നില്ലെങ്കില്‍ വീട്ടില്‍ കയറി എല്ലാവരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

തുടര്‍ന്ന്, മേയ് മാസത്തില്‍ ഒരുദിവസം വീട്ടില്‍ അതിക്രമിച്ചകയറിയ പ്രതി,കുട്ടിയെ ഭീഷണിപ്പെടുത്തി കിടപ്പുമുറിയിലേക്ക് നിര്‍ബന്ധിച്ച് പിടിച്ചുവലിച്ചുകൊണ്ടുപോയശേഷം, ഒറ്റമിച്ചുള്ള ഫോട്ടോകള്‍ പെണ്‍കുട്ടിയുടെ ഫോണില്‍ അനുജത്തിയെക്കൊണ്ട് എടുപ്പിക്കുകയും, ലൈംഗിക അതിക്രമം കാട്ടുകയും, തടഞ്ഞ് ബഹളം കൂട്ടിയ പെണ്‍കുട്ടിയെ ഫോട്ടോകള്‍ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വീടുവിട്ടുപോയ ഇയാള്‍ പെണ്‍കുട്ടി പോകുന്നയിടങ്ങളിലെല്ലാമെത്തി ശല്യപ്പെടുത്താന്‍ തുടങ്ങി, ഈമാസം 11 ന് രാവിലെ 8.15 ന് കുട്ടി പഠിക്കുന്ന സ്‌കൂളിന്റെ സമീപം ബൈക്കിലെത്തിയ പ്രതി, ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ മുഖത്തടിക്കുകയും, ബലാല്‍ക്കാരമായി പിടിച്ചുകയറ്റി ഒഴിഞ്ഞസ്ഥലത്തെത്തിച്ച ശേഷം ലൈംഗിക അതിക്രമം നടത്തുകയും പുറത്തുപറഞ്ഞാല്‍ വീട്ടില്‍ കയറി എല്ലാരേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

മാതാവിന്റെ മൊഴിപ്രകാരം പോക്‌സോ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത ഏനാത്ത് പോലീസ്, ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പ്രതിക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചു. തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഇയാളെ വീടിനു സമീപത്തുനിന്നും പോലീസ് ഇന്‍സ്പെക്ടര്‍ സുജിത് പി എസിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു. സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുവന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു, തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി.

പിന്നീട്, പെണ്‍കുട്ടിയുടെ മൊഴി പോലീസ് വീട്ടിലെത്തി രേഖപ്പെടുത്തുകയും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മറ്റ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കുന്നതിനുള്ള നടപടിയുമെടുത്തു.അന്വേഷണത്തില്‍ എ എസ് ഐ രാധാകൃഷ്ണന്‍, എസ് സി പി ഓ മുജീബ്, സി പി ഓ ആതിര കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചതിന് പിടിയില്‍

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്തു. കൊടുമണ്‍ ഇടത്തിട്ട വിഷ്ണുഭവനം വീട്ടില്‍ തമ്പിയുടെ മകന്‍ വിഷ്ണു(26)വിനെയാണ് ഇന്നലെ പിടികൂടി അടൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. മോഷണം,കഠിന ദേഹോപദ്രവം ഉള്‍പ്പെടെ കൊടുമണ്‍ പോലീസ് സ്റ്റേഷനില്‍ 10 ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

ഈവര്‍ഷം ജൂണ്‍ 13 ന് രാത്രി കൊടുമണ്‍ ബിവറേജസിന് സമീപം വച്ച് ഇയാളും മറ്റ് രണ്ടുപേരും കൂടി സ്‌ക്വയര്‍ പൈപ്പ് കൊണ്ട് ഒരാളുടെ തല അടിച്ചുപൊട്ടിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസ് ആണ് ഒടുവിലത്തേത്.നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ സി ആര്‍ പി സി 107 പ്രകാരം നിയമനടപടി കൊടുമണ്‍ പോലീസ് കൈക്കൊണ്ടിരുന്നു.

അടൂര്‍ എസ് ഡി എം സി മുമ്പാകെ വച്ച ബോണ്ട് നടപടിയിലെ വ്യവസ്ഥ ലംഘിച്ചതിനാല്‍, കോടതിയില്‍ നിന്നും വാറന്റ് ഉത്തരവ് നേടിയ ശേഷം, അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനുവിന്റെ നിര്‍ദേശപ്രകാരം, ഇന്ന് വെളുപ്പിന് കൊടുമണില്‍ നിന്നും പിടികൂടുകയാണുണ്ടായത്. പോലീസ് ഇന്‍സ്പെക്ടര്‍ പ്രവീണിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ് ഐ മനീഷ്, എസ് സി പി ഓ ശിവപ്രസാദ്, സി പി ഓ മാരായ പ്രദീപ്, ജിതിന്‍, ശരത് എന്നിവരാണ് ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here